Wednesday, March 31, 2010

സ്റ്റീവ് വോ കേരള ഐ പി എല്‍ ടീം കോച്ച് ?????

സ്റ്റീവ് വോ കേരള ഐ പി എല്‍ ടീം കോച്ച്  ?????


ഐ പി എല്‍ കേരള ടീമിലേക്ക്  എക്കാലത്തെയും  മികച്ച കളികരില്‍ ഒരാളായ സാക്ഷാല്‍ സ്റ്റീവ് വോ പരിശിലകന്റെ വേഷത്തില്‍  എത്തുന്നതായി സൂചന ഒപ്പം ലോകോത്തര കളികാരായ ലാറ , ലാന്‍സ് ക്ലുസ്നേര്‍ മൈക്കേല്‍ ക്ലാര്‍ക്ക് എന്നിവരെയും ടീം ഉടമകളായ  Rendezvous sports club നോട്ടമ്ട്ടു കഴിഞ്ഞു ..


വെസ്റ്റ് ഇന്ത്യന്‍ ടീമിന്റെ അമരക്കാരനായിരുന്ന  സാക്ഷാല്‍ ബ്രയാന്‍ ലാറ കേരള ടീമിലെക്കെത്തുമെന്നു നേരത്തെതന്നെ സൂചനകള്‍ ഉണ്ടായിരുന്നു .. എന്നാല്‍ ഇതിനെ പറ്റി എന്തെങ്കിലും പറയാന്‍ ടീം മാനേജ്‌മന്റ്‌ ഇപ്പോള്‍ തയ്യാറല്ല .. ഐ പി എല്‍ സീസണ്‍ 3 അവസാനിക്കുന്നതിനു മുന്പായി കളിക്കാരുടെ  പേരും ടീമിന്റെ പേരും ഉള്‍പെടെ പല പ്രധാനപെട്ട  വിവരങ്ങളും പുറത്തുവരും എന്ന് തന്നെ കരുതാം


സൌത്ത് അഫ്രികായുടെ എക്കാലത്തെയും മികച്ച ഓള്‍ രൌണ്ടാര്മാരില്‍  ഒരാളായിരുന്ന ലാന്‍സ് ക്ലുസ്നേര്‍ 2003 മുതല്‍ ദേശിയ ടീമില്‍ നിന്നും മാറി നില്‍ക്കുകയാണ് , അടുത്ത മാസം നടക്കുന്ന ടി ൨൦ വേള്‍ഡ് കപ്പിനുള്ള ഓസ്ട്രല്യന്‍ ടീമിലെ അംഗമാണ് മൈക്കേല്‍ ക്ലാര്‍ക്ക്
എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെ കുറിച്ചൊന്നും പറയാന്‍ ടീം ഉടമകള്‍ ഇത് തയ്യാറായിട്ടില്ല .. ടീം ഉടമ വിവേക് വേണുഗോപാല്‍ പറഞ്ഞതിപ്രകരമാണ് " ഐ പി എല്‍ അടുത്ത വര്‍ഷമാണ്‌ അതിനു മുന്പായി ഞങ്ങള്‍ക്ക് ചെയ്തു തീര്‍ക്കാനായി ഇനിയും ഏറെ ജോലികള്‍ ബാക്കിയാണ് . ഒരു ലിമിറ്റഡ് കമ്പനി ആയി  രജിസ്റ്റര്‍   ചെയ്യണം "


 ഒരു പിടി നല്ല കളിക്കാരും ഒരു നല്ല കോച്ചും ഒപ്പം വിനോദത്തിനും രസത്തിനും ആയി കുറച്ചു നല്ല ദിവസങ്ങളും ആയി ഐ പി എല്‍ കേരളത്തിലേക്ക് വരും എന്ന് കരുതാം ......

Monday, March 29, 2010

ഐ പി എല്‍ നാലാം സീസണ്‍ തുടക്ക മത്സരം കേരളത്തില്‍ !!!





ഐ പി എല്‍ നാലാം സീസണ്‍ തുടക്ക മത്സരം കേരളത്തില്‍ നടത്താന്‍ കഴിയുമെന്ന് കരുതന്നതായി കേരള ടീമിന്റെ ഉടമസ്ഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു .. അങ്ങനെയാണെങ്കില്‍ ഈ വര്‍ഷത്തെ ചാമ്പ്യന്‍മാരും  കേരള ടീമുമായി കേരള മണ്ണില്‍ ഐ പി എല്‍ വസന്തം തുടക്കം കുറിക്കുമെന്ന് കരുതാം .. കേരള ടീമിന്റെ പേരോ കളികരുടെ പേരുകളോ നല്കാതെ കേരള ഐ പി എല്‍ ടീമിന്റെ OFFICIAL പ്രക്യപനം മുംബൈയില്‍ നടന്നു ..കേരളത്തിലെ ചലച്ചിത്ര താരങ്ങളെയും ക്രിക്കറ്റ്‌ താരങ്ങളെയും ടീമിന്റെ ഭാഗമാക്കുമെന്നു മലയാളിയായ വിവേക് വേണുഗോപാല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു .. ഐ പി എല്‍ ടീമുമായി സഘകരിക്കാന്‍ തയ്യാറാണെന്ന് ശ്രി. ലാല്‍ നേരെത്തെ പറഞ്ഞിട്ടുണ്ട് .. കേരളത്തിലെ ഐ പി എല്‍ സാദ്ധ്യതകള്‍ ചൂണ്ടിക്കാട്ടിയത് കേന്ദ്ര മന്ത്രി ശ്രി. ശശി തരൂര്‍ ആണ് . കേരളത്തിലെ ചലച്ചിത്ര താരങ്ങളെ കൂടാതെ ഗള്‍ഫ്‌ മേഖലയില്‍    ഉള്ള പ്രവാസി മലയാളികളെ കൂടി ഐ പി എല്‍ കേരള ടീമിന്റെ ഭാഗമാക്കുന്നതിനും ശ്രമം നടക്കുന്നു . റൊണ്ടെവിനു ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ഉള്ള സ്പോര്‍ട്സ്  പരിശിലന കേന്ദ്രത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന കളിക്കരയും ഐ പി എല്‍ ടീമില്‍ ഉള്പെടുത്തും .. 


കേരള ടീമു കൂടി എത്തുനതോട് കൂടി മൊത്തം പത്ത് ടീമുകളാണ് അടുത്ത സീസണില്‍ കളിക്കുക . ഇതില്‍ ഹോം ഗ്രൗണ്ടില്‍ കുറഞ്ഞത്‌ ആറു മുതല്‍ എട്ടു കളികള്‍ ഉണ്ടാകാം .. ഇപ്പോള്‍ ഇടകൊച്ച്ചിയില്‍  നടന്നുകൊണ്ടിരിക്കുന്ന പണികള്‍ പൂര്‍ത്തിയാക്കി  അടുത്ത സീസണ്‍  മുന്പായി ആ ഗ്രൌണ്ടും ഐ പി എല്‍ പൂര പരംപകും എന്ന് തന്നെ കരുതാം ...എട്ടു കളികളില്‍ ചിലപ്പോള്‍ ചിലത് സാക്ഷാല്‍ അനന്തപുരിയില്‍ നടക്കാനുള്ള സദ്യതകളും കാണുന്നു
എന്നാല്‍ കളികള്‍ കേരളത്തിലേക്ക് എത്തുന്നതിനോടൊപ്പം ഒഴുകിയെത്തുന്ന പതിനയിരകണക്കിന് ജനങ്ങള്‍ക്ക്‌ വീര്‍പ്പു മുട്ടാതെ  നടക്കാനുള്ള കാര്യങ്ങള്‍ കൂടി ചെയ്യാന്‍ സര്‍ക്കാര്‍ ഇപ്പോളെ  തയ്യാറാവണം ... കളി കാണാന്‍ എത്തുന്ന വി ഐ പികള്‍ , കളികാര്‍ , ടീം ഒഫീഷ്യല്‍ , പല രാജ്യങ്ങളില്‍ നിന്നായി എത്തുന്ന പ്രമുഘര്‍ , സാധാരണക്കാര്‍ ഇങ്ങനെ കണക്കു നോക്കിയാല്‍ ഒരുപാടു പേരുണ്ടാകും ഓരോ കളികള്‍ കഴിഞ്ഞു അടുത്ത് കളി എത്താനനെകില്‍ വലിയ താമസവും ഐ പി എല്‍ കളികല്‍ക്കില്ല ... നക്ഷത്ര ഹോട്ടെല്‍ മുറികള്‍ കളികര്‍ക്കും പൂത്ത കാശുള്ളവര്‍ക്കും കിട്ടിയാലും അതികം പഞ്ച നക്ഷത്ര ഹോട്ടെല്‍ കൊച്ചിയില്‍ ഇല്ല എന്നുള്ളതും ഒരു പോരായ്മ തന്നെയാണ് സാധാരണക്കാര്‍ക്ക്  താമസിക്കാനുള്ള ഹോട്ടെല്‍ മുറികള്‍ ഇത്രയതികം കൊച്ചിയില്‍ ഉണ്ടോ എന്നുള്ളത് സംശയമാണ് .. കൊച്ചി ഗ്രൗണ്ടില്‍ കളി കാണാന്‍ ഒരു ലക്ഷത്തിനടത്ത് ആളുകള്‍ ഉണ്ടാവും .. തീവ്രവാദ ഭീഷണികളെ മറികടന്നുള്ള സുരക്ഷ  ഒരുക്കല്‍ ഇത്രയും ആളുകളെ നീയന്ത്രിക്കാനുള്ള സാങ്കേതികമായ ഭുത്തിമുട്ടുകള്‍  , ഗതാഗത കുരുക്ക്‌ ഇങ്ങനെ നൂറു നൂറു പ്രശ്നങ്ങള്‍ ഇപ്പോള്‍ തന്നെ മുന്‍പില്‍ കണ്ടു ഇപ്പോളെ ഇതിനു വേണ്ടി തയ്യരെടുത്തല്‍ വരും നാളുകളില്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്ന മലയാളികള്ല്ക് മുന്‍പില്‍ ലോകം എങ്ങും നിന്നുള്ള അവരുടെ പ്രിയപ്പെട്ട താരങ്ങള്‍ ഒഴുകിയിറങ്ങുന്ന അതിമനഹര ദിവസങ്ങള്‍ ആകും എന്നതില്‍ സംശയം വേണ്ടേ വേണ്ട  ...1500 കോടിയിലേറെ രൂപക്കാണ് കേരള ടീമിനെ കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ സ്വന്തമാക്കിയത്  .. ഇനിയും ഇതിന്റെ പേരില്‍ എത്രയോ കൂടി കേരളത്തില്‍ ഏതാനിരിക്കുന്നു കളികള്‍ നടക്കുന്നത് കൊച്ചിയില്‍ ആണെകില്‍ കൂടി കൊച്ചിയുടെ മാത്രമല്ല കേരളത്തിന്റെ മൊത്തം വിനോദ സഞ്ചാര മേഘലകള്‍ക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകും.. കളി കാണാന്‍ കേരളത്തില്‍ എത്തുന്ന വിദേശികള്‍ ഉള്പെടെയുള്ളവര്‍ ചുരുങ്ങിയത് അടുത്ത മൂന്ന് ദിവസങ്ങള്‍ കൂടി കേരള മണ്ണില്‍ തങ്ങിയാല്‍ സര്‍ക്കാര്‍ ഗജനവിലെക്കും ഒപ്പം കേരളത്തിലെ പവപെട്ടവന്റെയും ഒപ്പം പണക്കാരന്റെയും പണം ഒഴുകാന്‍ വേറെ എന്ത് വേണം .........




Sunday, March 28, 2010

കേരള ടീം മുംബൈയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മുംബൈ: ഐ.പി.എല്‍ കേരള ടീം മുംബൈയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മികച്ച കളിക്കാരെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് ഉടമകളായ റെങ് ദേവു സ്‌പോര്‍ട്‌സ് അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫ് മലയാളികളുടെ സഹകരണം പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്രയില്‍ സ്വന്തമായി ക്രിക്കറ്റ് അക്കാദമി ഉണ്ടെന്നും ശൈലേന്ദ്ര ഗേക്ക് വാദിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം വ്യക്തമാക്കി.

റെങ് ദേവു സ്‌പോര്‍ട്‌സാണ് 1533 കോടി രൂപയ്ക്ക് കൊച്ചി കേന്ദ്രമാക്കിയുള്ള കേരള ടീമിനെ വാങ്ങിയത്. 2011 ലെ ഐ.പി.എല്‍ സീസണില്‍ കേരള ടീം കളിക്കാനിറങ്ങും. ശൈലേന്ദ്ര ഗേക്ക്‌വാദിന്റെ നേതൃത്വത്തിലുള്ള അഞ്ച് ബിസിനസ്സ് ഗ്രൂപ്പുകള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യമാണ് റെങ് ദേവു സ്‌പോര്‍ട്‌സ് എന്ന പേരില്‍ കേരള ടീം സ്വന്തമാക്കിയത്.

കണ്‍സോര്‍ഷ്യത്തില്‍ പങ്കാളിയല്ലെങ്കിലും കേന്ദ്ര സഹമന്ത്രി ശശി തരൂരാണ് കേരള ടീമിന്റെ അമരക്കാരന്‍. ഗള്‍ഫിലെ പ്രമുഖ വ്യവസായിയായ വിവേക് വേണുഗാപാല്‍, വടക്കേ ഇന്ത്യന്‍ വ്യവസായിയായ ശൈലേന്ദ്ര ഗേക്ക്‌വാദ് എന്നിവരാണ് കേരള ടീമിന്റെ ഉടമസ്ഥര്‍. ഇവര്‍ക്ക് പുറമേ മറ്റ് ചില ഗള്‍ഫ് ബിസിനസ്സുകാരും റെങ് ദേവു സ്‌പോര്‍ട്‌സില്‍ പങ്കാളികളാണ്.

Friday, March 26, 2010

ആവേശ കടലായി ഐ പി എല്‍

ആവേശ കടലായി ഐ പി എല്‍ കേരളത്തിലേക്കും എത്തുകയായി . ഇനി വേണ്ടത് എല്ലാം തികഞ്ഞ ഒരു ടീം ആണ്  . യഥാര്‍ത്ഥ  കളി തുടങ്ങനിരിക്കുന്നതെയുള്ളൂ   . എല്ലാ കളികരുടെയും അടുത്ത് മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ ഈ മാസം പുതുക്കി നിച്ചയിക്കാന്‍ ഇരിക്കുംമ്പോള്‍ ഇതിലേക്കാണ് എല്ലാവരുടെയും കണ്ണ് . വളരെ തന്ത്രപരമയാണ് കൊച്ചി ടീമിനെ സന്തമാക്കിയത് അതിലും സൂക്ഷിച്ചു  കരുക്കള്‍ നീകിയാല്‍ മാത്രമേ വളരെ നല്ല ഒരു ടീമിനെ സ്വന്തമാക്കാനും അതുവഴി വിജയതെരിലെരനും കൊച്ചി ടീമിന് കഴിയൂ .. ശ്രീഷന്തിനോടൊപ്പം ഇപ്പോള്‍ ബാംഗ്ലൂര്‍ ടീമിന് വേണ്ടി കളിക്കുന്ന ഉത്തപ്പ , മുംബൈ ടീമിന് വേണ്ടി കളിക്കുന്ന അഭിഷേക് നായര്‍ തുടങ്ങിയവരെയും കേരള ടീം നോട്ടമിടുന്നു ... ഒരു ടീമിന് കളിക്കാര്‍ക്ക്‌ വേണ്ടി മുടക്കാവുന്ന പരമാവതി തുകയും ഈത്തവണ വര്ത്തിപ്പിച്ചത്    വഴി ഒരുപിടി നല്ല കളിക്കാരെ കേരലത്തിലെക്കെത്തിക്കാന്‍  കഴിയും എന്ന് തന്നെ കരുതാം .. എല്ലാ കണക്കുകളും തെറ്റിച്ചു കൊണ്ട് ഐ പി എല്‍ വന്‍ ലാഭത്തിലാണ് പോക്കൊണ്ടിരിക്കുന്നത്‌ ... ഈത്തവണ 4500 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന ലീഗ് അടുത്തതവണ ഇതിന്റെ ഇരട്ടിയിലേറെ പ്രതീക്ഷിക്കുന്നു .. ലോകത്താകമാനമുള്ള വന്‍കിട കമ്പനികളില്‍ നിന്നും പരസ്യ വരുമാനം ഇന്ത്യയിലെക്കൊഴുകുന്നു .. ഈത്തവണ വന്‍ തുക മുടക്കി ടീമുകളെ നേടിയ രണ്ടു കമ്പനികളും ഇതെല്ലം കണക്കു കൂട്ടി തന്നെ എന്നുറപ്പിക്കുകയും ചെയ്യാം ... ഒപ്പം ഇതുവഴി കേരള വിനോദ സഞ്ചാര മേഘലക്കും  പുത്തന്‍ ഉണര്‍വാകും   എന്ന് തന്നെ കരുതാം .

Wednesday, March 24, 2010

ഐ.പി.എല്‍ താര ലേലം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ വരുന്ന താരലേലത്തില്‍ കളിക്കാരെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക്‌ മുടക്കാവുന്ന പരമാവധി തുക വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഉള്ള അഞ്ച്‌ ദശലക്ഷം ഡോളറില്‍ നിന്നു ഇത്‌ ഏഴ്‌ ദശലക്ഷം ഡോളറായാണ്‌ (35 കോടിരൂപ) ഉയര്‍ത്തിയിരിക്കുന്നത്‌ താരങ്ങള്‍ക്ക്‌ വേണ്ടി മുടക്കാവുന്ന പരമാവധി തുക ഉയര്‍ത്തുന്നത് വഴി കൂടുതല്‍ തുകക്ക് താരങ്ങളെ ടീമുകള്‍ക്ക് സ്വന്തമാക്കുവാന്‍ കഴിയും .അതിനാല്‍ വരുന്ന താരലേലത്തില്‍ വമ്പന്മാരെ ഉറപ്പാണ്‌
. ലോകത്തിലെ ഏറ്റവും വലിയ താരലേലമാണ്‌ ഇത്തവണ നടക്കുകയെന്ന്‌ ഐ.പി.എല്‍. ചെയര്‍മാന്‍ ലളിത്‌ മോഡി പറഞ്ഞു.മൂന്നുവര്‍ഷത്തേക്കാണ്‌ കളിക്കാരെ ലേലത്തിലൂടെ സ്വന്തമാക്കാനാവുക.ഇപ്പോള്‍ തകര്‍പ്പന്‍ ഫോര്മില്‍ നില്‍ക്കുന്ന സച്ചിന്‍ , കല്ലിസ്, സെവാഗ് , ധോണി തുടങ്ങിയ താരങ്ങളെ വന്‍ തുക മുടക്കി നേടാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍തുടങ്ങികഴിഞ്ഞു ... വമ്പന്‍ അട്ടിമറിയിലൂടെ കേരള ടീമിനെ നേടിയ റെന്ദേവൂ സ്‌പോര്‍ട് ടീമിനവട്ടെ മനസ്സില്‍ ഇനിയും വമ്പന്‍ പരിപാടികള്‍ നോട്ടമിട്ടാവണം.. കൊച്ചി ടീമിന് വേണ്ടി സാക്ഷാല്‍ ലാറ എത്തിയാല്‍ അതിശയപെടാന്‍ ഒന്നുമില്ല ... ഇപ്പോള്‍ നടക്കുന്ന മത്സരങ്ങള്‍ കഴിഞ്ഞാല്‍ എല്ലാ കളികരുടെയും കരാര്‍ അവസാനിക്കുകയാണ് .. ഒപ്പം വിമത ലീഗായ ഐ സി എലില്‍ നിന്നും പുറത്തുചാടിയ കളികാര്‍ കൂടി ലേലത്തിന് പങ്കെടുക്കും .. പാക്‌ താരങ്ങളെ കൂടി ഉള്പെടുത്തിയുള്ള ലേലം ആണ് ഈത്തവണ എന്നുറപ്പാണ് .. ക്കൊടുതല്‍ വിദേശ കളിക്കാര്‍ കളിയ്ക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതും പുതിയ രണ്ടു ടീമുകള്‍ കൂടി പുതിയതായി എത്തുന്നതും ലേലം കൂടുതല്‍ അവേശകരമാകും എന്നുള്ളത് തീര്‍ച്ചയാണ് ..

ഐ പി എല്‍ കൊച്ചി ടീമിലേക്ക് മലയാളീ താരം ശ്രീശാന്ത്‌ എത്തുമെന്ന് ഉറപ്പായി .. ടീമിലേക്ക് വരുവാന്‍ തയ്യാറാണെന്ന് ശ്രീയും ശ്രീയെ കിട്ടിയാല്‍ നല്ലതാണെന്ന് റെന്ദേവൂ സ്‌പോര്‍ട് ടീമും പറഞ്ഞിടുണ്ട് .. ഒപ്പം കേരള ടീമിലേക്ക് നാലു മലയാളികളെങ്കിലും ഉണ്ടാവും എന്നും ചില സൂചനകള്‍ ഉണ്ട് ...
>

Tuesday, March 23, 2010

സച്ചിനെ ക്യാപ്ടന്‍ ആക്കാന്‍ സഹാറ !!! ടീം കേരളയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍ മോഹന്‍ലാല്‍???



അടുത്ത സീസണ്‍ മുതല്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ രംഗത്തിറങ്ങുന്ന പൂനെ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഇതിഹാസ താരം സച്ചിനെ നോട്ടമിട്ടു കൊണ്ട് ടീമുടമകളായ സഹാറ ... ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ ക്യാപ്ടന്‍ ആണ് സച്ചിന്‍. അടുത്ത മൂന്നു വര്‍ഷത്തെ IPL താര ലേലം സെപ്റ്റംബറില്‍ നടക്കും ഈ ലേലത്തില്‍ സച്ചിനെ ഉയര്‍ന്ന തുകക്ക് സ്വന്തമാക്കാനു സഹാറ ഗ്രൂപ്പ്‌ പ്ലാന്‍ ചെയ്യുന്നത് . 2011 IPL സീസണ്‍ 4 മുതല്‍ ലീഗില്‍ ഉള്‍പ്പെടുത്തുന്ന രണ്ട് ടീമുകളില്‍ ഒന്നിനെ സഹാറ സ്വന്തമാക്കിയത് 1700 കോടിയിലേറെ രൂപ മുടക്കിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്പോണ്‍സര്‍ കൂടിയായ സഹാറ ആദ്യ സീസണില്‍ ലേലത്തിനുണ്ടായിരുന്നെങ്കിലും ടീമുകളെയൊന്നും സ്വന്തമാക്കാന്‍ പറ്റിയിരുന്നില്ല .. സൂപ്പര്‍ താരം ബച്ചനും മകന്‍ അഭിഷേക് ബച്ചനും ടീമിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്ന് ആഗ്രഹമെന്നും സുബ്രതോ റോയ് കൂടി ചേര്‍ത്തു ..ലേലത്തില്‍ രണ്ടാം ടീമിനെ സ്വന്തമാക്കിയത് റാങ്ദെവൂ സ്പോര്‍ട്സ് വേള്‍ഡ് എന്ന കമ്പനി കൊച്ചി ആസ്ഥാനമാക്കിയുള്ള ടീം കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍, ലീഗ് മത്സരങ്ങള്‍ കേരളത്തിലെത്തിക്കാന്‍ ഹോം ഗ്രൗണ്ട് അടക്കമുള്ള സൗകര്യങ്ങളൊരുക്കഉക ,സ്പോണ്‍സര്‍മാരെ സംഘടിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങി, മറ്റ് ടീമുകളൊന്നും നേരിട്ടിട്ടില്ലാത്ത പല കടമ്പകളും കൊച്ചി ടീമിനു മറികടക്കേണ്ടതുണ്ട്. തിരുവനതപുരം കേന്ദ്രമാക്കി മറ്റൊരു ഗ്രൌണ്ട് ശരിയാക്കനായി കേന്ദ്ര മന്ത്രി ശ്രി. ശശി തരൂരിന്റെ മേല്‍നോട്ടത്തില്‍ ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട് .. കഴകൂട്ടമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് ...കൊച്ചിയില്‍ പുതിയതായി പണിതു കൊണ്ടിരിക്കുന്ന സ്റ്റേഡിയ0 പണി പൂര്‍ത്തിയാകുന്നതിനു മുന്‍പേ ഇത് പൂര്‍ത്തിയാക്കി IPL മാമാങ്കം തലസ്ഥാനത്തും എത്ത്തിക്കുന്നതിനു ശ്രമം തുടങ്ങി കഴിഞ്ഞു .കേരളത്ത്തിന്റെതാണ് IPL ടീം എന്നും ആയതിനാല്‍ കേരളത്തില്‍ എവിടെ വെച്ച് വേണമെങ്കിലും കളി നടത്താം എന്നുമുള്ള വിശാല മനസാണ് നമ്മുടെ മന്ത്രി പ്രകടിപ്പിച്ചിരിക്കുന്നത് . കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാണ് താത്കാലിക ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തിരിക്കുന്നത്. ടീമിന്‍റെ പേര് അടുത്ത ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. കേരള ടൈഗേഴ്സ്, കേരള കോബ്രാസ്, കേരള ടസ്കേഴ്സ് തുടങ്ങിയ പേരുകള്‍ പ്രചരിക്കുന്നു. കേരള ടീമിലേക്ക് വിദേശ കളികാര്‍ ഉണ്ടാകും എന്നും ടീം ഓണര്‍ പറഞ്ഞിട്ടുണ്ട് . പദ്മശ്രീ മോഹന്‍ലാല്‍ മിക്കവാറും ടീം കേരളയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍ പദവി സ്വീകരിച്ചേക്കും..കേരളത്തില്‍ നിന്നും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ശ്രീ കേരള ടീമിലേക്ക് എത്താനുള്ള സാദ്യതയും കൂടുതലാണ് .. എന്നാല്‍ ശ്രീശാന്തിനെ ടീം കാപ്ത്യന്‍ ആക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും .... .. എന്നാല്‍ അതിനു മുന്പായി ചെയ്യെണ്ട അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടായി നിന്ന് ചെയ്താല്‍ വരും കാലങ്ങള്‍ IPL വഴി കേരളത്തിന്റെ വസന്ത കാലം ആകുമെന്ന് വിചാരിക്കാം

Monday, March 22, 2010

IPLCOCHI

കൊച്ചിക്ക് ഐ.പി.എല്‍. ടീം


ചെന്നൈ: കേരളത്തിലെ കായികപ്രേമികളുടെ സ്വപ്ന സാക്ഷാത്കാരമെന്നോണം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന രണ്ട് ടീമുകളിലൊന്ന് കേരളത്തിന് ലഭിച്ചു. കൊച്ചിയാണ് കേരള ഐ.പി.എല്‍ ടീമിന്റെ ആസ്ഥാനം. അടുത്ത സീസണ്‍ മുതല്‍ക്കാണ് കൊച്ചി ഐ.പി.എല്‍. ടീം രംഗത്തെത്തുക. ഉത്തരേന്ത്യന്‍ വ്യവസായി ശൈലേന്ദ്ര ഗെയ്ക്ക്‌വാദ് നേതൃത്വം നല്‍കുന്ന റോന്ദേവു സ്‌പോര്‍ട്‌സ് വേള്‍ഡ് എന്ന ഗ്രൂപ്പാണ് 1533.32 കോടി രൂപയ്ക്ക് കൊച്ചി ടീമിനെ സ്വന്തമാക്കിയത്. 1702 കോടി രൂപയ്ക്ക് സഹാര ഗ്രൂപ്പ് പുണെ ആസ്ഥാനമായുള്ള ടീമിനെയും സ്വന്തമാക്കി.

വീഡിയോകോണ്‍, അദാനി ഗ്രൂപ്പ് തുടങ്ങിയ വന്‍കിട കമ്പനികളെയും ബോളിവുഡ് താരങ്ങളെയും പിന്നിലാക്കിയാണ് റോന്ദേവു കണ്‍സോര്‍ഷ്യം ഐ.പി.എല്‍. ടീം സ്വന്തമാക്കിയത്. മലയാളി വ്യവസായിയും എലൈറ്റ് ഗ്രൂപ്പ് ഡയറക്ടറുമായ വിവേക് വേണുഗോപാലും പരിനി ഡെവലപ്പേഴ്‌സ്, ആനന്ദ് ഷാ എസ്റ്റേറ്റ്, ആങ്കര്‍ എര്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ്, ഫിലിം വേവ്‌സ് തുടങ്ങിയ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നതാണ് റോന്ദേവു കണ്‍സോര്‍ഷ്യം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരാണ് ഈ ഗ്രൂപ്പുകളെ ഒന്നിപ്പിച്ചതും കേരളത്തിന് ഐ.പി.എല്‍. ടീം ലഭ്യമാക്കുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചതും.

കൊച്ചിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്വന്തം സ്‌റ്റേഡിയമില്ലെന്നതാണ് ഐ.പി.എല്‍. ടീം നേരിടുന്ന ആദ്യ വെല്ലുവിളി. കെ.സി.എ.യുടെ സ്റ്റേഡിയം പൂര്‍ത്തിയാകുന്നതുവരെ പകരം വേദി ഏര്‍പ്പെടുത്തുമെന്ന സൂചനയും ഐ.പി.എല്‍. കമ്മീഷണര്‍ ലളിത് മോഡി നല്കിയിട്ടുണ്ട്. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനുള്ള സാധ്യതയും പരിശ്രോധിക്കുന്നുന്ടു

courtesy mathrubhumi web

Saturday, March 20, 2010



പാവം പിടിച്ച സിംഗ് മേടിച്ച കമ്പ്യൂട്ടറിന്റെ ഓരോ കുഴപ്പങ്ങളെ ...എനിക്കിന്ന് കിട്ടിയ മെയിലില്‍ നിന്നും .....

Letter from Banta Singh to Mr. Bill Gates

Subject: Problems with my new കമ്പ്യൂട്ടര്‍



Dear Mr. Bill Gates,


We have bought a computer for our home and we have found some problems, which I want to bring to your notice:

1. There is a button 'start' but there is no 'stop' button. We request you to check this.

2. One doubt is whether any “re-scooter” is available in system? I find only “re-cycle”, but I own a scooter at my home.

3. There is 'Find' button but it is not working properly. My wife lost the door key and we tried a lot trace the key with this 'find' button, but was unable to trace. Please rectify this problem.

4. My child learnt 'Microsoft word' now he wants to learn 'Microsoft sentence', so when you will provide that?

5. I bought computer, CPU, mouse and keyboard, but there is only one icon which shows 'My Computer': when you will provide the remaining items?

6. It is surprising that windows says 'MY Pictures' but there is not even a single photo of mine. So when will you keep my photo in that.

7. There is 'MICROSOFT OFFICE' what about 'MICROSOFT HOME' since I use the PC at home only.

8. You provided 'My Recent Documents'. When you will provide 'My Past Documents'?

9. You provide 'My Network Places'. For God sake please do not provide 'My Secret Places'. I do not want to let my wife know where I go after my office hours.

Regards,
Banta

Last one to Mr. Bill Gates:

Sir, how is it that your name is Gates but you are selling WINDOWS?

Friday, March 19, 2010

THE (SCIENTIFIC) DEATH OF JESUS

എനിക്ക് ലഭിച്ച ഒരു ഇമെയില്‍ നിങ്ങള്ക് വേണ്ടി ....


F
or the next 60 seconds, set aside what ever you're doing and take this opportunity! Let's see if satan can stop this.
THE (SCIENTIFIC) DEATH OF JESUS
[]
At the age of 33, Jesus was condemned to the death penalty.
[]
At the time crucifixion was the "worst" death. Only the worst criminals condemned to be crucified. Yet it was even more dreadful for Jesus, unlike other criminals condemned to death by crucifixtion Jesus was to be nailed to the cross by His hands and feet.
[]
Each nail was 6 to 8 inches long.




[]
The nails were driven into His wrist. Not into His palms as is commonly portrayed. There's a tendon in the wrist that extends to the shoulder. The Roman guards knew that when the nails were being hammered into the wrist that tendon would tare and brake, forcing Jesus to use His back muscles to support himself so that He could breath.
[]
Both of His feet were nailed together. Thus He was forced to support Himself on the single nail that impaled His feet to the cross. Jesus could not support himself with His legs because of the pain so He was forced to alternate between arching His back then using his legs just to continue to breath. Imagine the struggle, the pain, the suffering, the courage.
[]
Jesus endured this reality for over 3 hours.

Yes, over 3 hours! Can you imagine this kind of suffering? A few minutes before He died, Jesus stopped bleeding.

He was simply pouring water from his wounds.
[]
From common images we see wounds to His hands and feet and even the spear wound to His side. But do we realize His wounds were actually made in his body. A hammer driving large nails through the wrist, the feet overlapped and an even large nail hammered through the arches, then a Roman guard piercing His side with a spear. But before the nails and the spear Jesus was whipped and beaten. The whipping was so severe that it tore the flesh from His body. The beating so horrific that His face was torn and his beard wripped from His face. The crown of thorns cut deeply into His scalp. Most men would not have survived this torture.
[]
He had no more blood to bleed out, only water poured from His wounds.
The human adult body contains about 3.5 litres (just less than a gallon) of blood.
[]
Jesus poured all 3.5 litres of his blood; He had three nails hammered into his members; a crown of thorns on his head and, beyond that, a Roman soldier who stabbed a spear into his chest.
[]
All these without mentioning the humiliation He passed after carrying his own cross for almost 2 kilometres, while the crowd spat in his face and threw stones (the cross was almost 30 kg of weight, only for its higher part, where his hands were nailed).
[]
Jesus had to endure this experience, so that you can have free access to God.
So that your sins could be "washed" away. All of them, with no exception! Don't ignore this situation. JESUS CHRIST DIED FOR YOU! For you, who now read this e-mail. Do not believe that He only died for others (those who go to church or for pastors, bishops, etc).
[]
He died for you! It is easy to pass jokes or foolish photos by e-mail, but when it comes to God, sometimes you feel ashamed to forward to others because you are worried of what they may think about you.



Accept the reality, the truth that JESUS IS THE ONLY SALVATION FOR THE WORLD.
[]
God has plans for you, show all your friends what He experienced to save you. Now think about this! May God bless your life!
[]
60 seconds with God....

For the next 60 seconds, set aside what you're doing and take this opportunity! Let's see if satan can stop this.
[]
All you have to do is:
1. Simply pray for the person who sent this message to you: Lord, you know the life of _________. I ask You to bless him/her in all things and make him/her prosperous. Take care of his/her family, his/her health, his/her work and all his/her future plans. Lead him/her not into temptation, but deliver him/her from evil. In Jesus' name, amen.
2.Then, send this message to 10 people.
3.10 people will pray for you and you will make that many people pray to God for other people.
4. Take a moment to appreciate the power of God in your life, for doing what pleases Him.
If you are not ashamed to do this, please, follow Jesus' instructions. He said (Matthew 10:32 & 33): "Everyone therefore who acknowledges me before others, I also will acknowledge before my Father in heaven; but whosoever denies me before others, I also will deny before my Father in heaven".
If you believe, send this message... But send it only if you believe in Christ Jesus is your Lord and Savior.
Yes, I love God. He is my source of life and my saviour. He keeps me alive day and night.
Without Him, I am nothing, but with Him "I can do all things through Him who strengthens me". Philippians 4:13.
This is the simple proof. If you love God and you are believe and trust in salvation through Christ Jesus, send this to all those you love.



See the work of the hands of GOD and Praise Him,
For he is WITH US !

Let us thank GOD for this day,,
And for the Beautiful nature:
the most precious gift of God for us !!!
GOOD DAY

Thursday, March 18, 2010

പ്രിയപ്പെട്ട കൂടുകരെ ഇനി വരുന്ന ദിവസങ്ങളില്‍ എന്റെ ഒരു കഥ ഇവിടെ തുടങ്ങുന്നതാണ്

Tuesday, March 16, 2010

ഡോട്ട്‌കോമിന് 25 വയസ്സ്‌ .com



വര്‍ഷങ്ങള്‍ക്കു മുമ്പ് പട്ടാളക്കാരുടെ പിടിവിട്ട് പുറത്തുചാടിയ നവമാധ്യമത്തെ നമ്മള്‍ ഡോട്ട് കോം എന്ന് പേരുചൊല്ലി വിളിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷം തികഞ്ഞു. ഡൊമൈനുകളുടെ വാലറ്റത്ത് പിന്നീട് പല പേരുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും നമുക്കിന്നും ഇന്റര്‍നെറ്റെന്നാല്‍ ഡോട്ട് കോമാണ്. ഇരുപത്തിയഞ്ചാം പിറന്നാളാഘോഷം വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു ആദ്യ ഡോട്ട് കോം ഡൊമൈനായ സിംബോളിക്‌സും (www.symbolics.com) സൈബര്‍ ലോകവും.

നീണ്ട സംവാദങ്ങള്‍ക്കു ശേഷമായിരുന്നു ഡോട്ട് കോമിന്റെ പിറവി. കോര്‍പ്പറേഷന്റെ ചുരുക്ക രൂപമായ ഡോട്ട് കോര്‍ (.cor) ഉള്‍പ്പടെ നിരവധി പേരുകള്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും കൊമേഴ്‌സ്യല്‍ എന്ന വാക്കിന്റെ ചുരുക്കരൂപമായ ഡോട്ട് കോം (.com) എന്ന പേരാണ് അവസാനം നിശ്ചയിക്കപ്പെട്ടത്. 1985 മാര്‍ച്ച് 15-നാണ് ഡോട്ട് കോമില്‍ ആദ്യ വെബ് അഡ്രസ്-സിമ്പോളിക്‌സ് ഡോട്ട് കോം രജിസ്റ്റര്‍ ചെയ്യുന്നത്. പിച്ചവെക്കാന്‍ സമയമെടുത്ത ഡോട്ട് കോമില്‍ ആദ്യ രണ്ടുവര്‍ഷത്തിനുള്ളില്‍ വെറും നൂറ് വെബ്‌സൈറ്റ് മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂവെങ്കില്‍, തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഡോട്ട് കോം ബബിള്‍ എന്ന് ഓമനപ്പേരിട്ടുവിളിച്ച വിവരസാങ്കേതിക വിപ്ലവം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഡോട്ട് കോമിനു പിന്നാലെ ഓര്‍ഗനൈസേഷന്‍ എന്നവാക്കിന്റെ ചുരുക്കമായ ഡോട്ട് ഓര്‍ഗ് മുതല്‍ ഓരോ രാജ്യത്തെയും സൂചിപ്പിക്കുന്ന ഡോട്ട് ഇന്‍, ഡോട്ട് യുഎസ് തുടങ്ങി നിരവധി ഡൊമൈനുകള്‍ പുറത്തിറങ്ങിയെങ്കിലും ഡോട്ട് കോം തന്നെയാണ് ഇന്നും ഇന്റര്‍നെറ്റിന്റ മുഖമുദ്ര.

1995ല്‍ വിന്‍ഡോസിന്റെ ആദ്യ പതിപ്പ് നിലവില്‍ വന്നതോടെയാണ് കമ്പ്യൂട്ടര്‍ ഉപയോഗവും പിന്നീട് ഇന്റര്‍നെറ്റും കൂടുതല്‍ ജനകീയമായത്. അതേവര്‍ഷം തന്നെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററും പുറത്തിറങ്ങി. ഇന്റര്‍നെറ്റ് അങ്ങനെ നെറ്റ്‌സ്‌കേപ്പില്‍നിന്ന് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലേക്ക് പലായനം ചെയ്തു. 1997-ലാണ് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ രംഗത്തുവന്നത്. ക്രമേണ ഇന്റര്‍നെറ്റ് ഒരുഭാഗത്തേക്കുള്ള ആശയവിനിമയം എന്നതില്‍ കവിഞ്ഞ് ഉപയോക്താക്കള്‍ക്കുകൂടി പങ്കാളിത്തമുള്ള വെബ് 2.0 എന്ന രണ്ടാം പതിപ്പിലേക്ക് ചുവടുവെച്ചു. ഇതോടെ ബ്ലോഗുകള്‍, ഓര്‍ക്കുട്ട്, ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സംവിധാനങ്ങള്‍ വഴി ലോകത്തെല്ലായിടത്തുമുള്ളവര്‍ പരസ്​പരം സൗഹൃദം കൈമാറിത്തുടങ്ങി. വിന്‍ഡോസ് എക്‌സ്​പി നിലവില്‍ വന്നതുമുതല്‍ മലയാളമുള്‍പ്പടെ പ്രാദേശിക ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാമെന്നായി.

2005-ല്‍ ലോകത്തെ നമ്മുടെ പി.സി.കളിലെത്തിച്ച ഗൂഗിള്‍ എര്‍ത്ത് നിലവില്‍ വന്നു. 2007ല്‍ ആപ്പിളിന്റെ ഐപ്പാഡ് രംഗത്തുവന്നതും 2008ല്‍ ബരാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ ഇന്റര്‍നെറ്റ് രാഷ്ട്രീയ പ്രചാരണ മാധ്യമമായതും ചരിത്രത്തിലെ നാഴികക്കല്ലുകളായി. അങ്ങനെ ഓരോ നിമിഷത്തിലും മഹാത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാധ്യമമായി വെബ് വളര്‍ന്നു.
രണ്ടായിരത്തിനു മുമ്പുതന്നെ മലയാളം വെബ് സൈറ്റുകളുണ്ടായിരുന്നെങ്കിലും ഒരു ഭാഷയുടെ ഏകീകൃത രൂപമായ യുണീകോഡ് ലിപി തയ്യാറാക്കിയതോടെയാണ് മലയാളം നെറ്റില്‍ പച്ചപിടിച്ചത്. 2003-നു ശേഷമുണ്ടായ കാക്കത്തൊള്ളായിരം ബ്ലോഗുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും നവ മാധ്യമത്തിലും മലയാളവും വളര്‍ന്നു പന്തലിച്ചു.

ഡോട്ട് കോം ഡൊമൈനുകളുടെ ചുമതലക്കാരായ വെരിസൈന്‍ (Verisign) മാര്‍ച്ച് 16 മുതല്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വന്‍ പരിപാടികളുമായാണ് 25-ാം വാര്‍ഷികം കൊണ്ടാടുന്നത്. ഇതിന്റെ ഭാഗമായി 75,000 ഡോളറിന്റെ റിസര്‍ച്ച് ഗ്രാന്റാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

വാഷിങ്ടണ്‍ ഡിസിയിലും സാന്‍ഫ്രാന്‍സിസ്‌കോയിലും നടക്കുന്ന വിവിധ പരിപാടികളില്‍ ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുള്ളവരെയും പ്രസ്ഥാനങ്ങളെയും ആദരിക്കും. ആഘോഷവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ 25yearsof.com എന്ന വെബ് സൈറ്റ് വെരിസൈന്‍ പുറത്തിറക്കിയിരുന്നു, ഈ വെബ്‌സൈറ്റുവഴിയുള്ള വോട്ടെടുപ്പിലൂടെയാണ് 75 പ്രസ്ഥാനങ്ങളെയും വ്യക്തികളെയും തിരഞ്ഞെടുക്കുക. ഇന്റര്‍നെറ്റിനെ ഇന്നു കാണുന്നുന്ന രൂപത്തിലാവാന്‍ മുഖ്യ പങ്കുവഹിച്ച മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മുതല്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ വരെ പട്ടികയിലുണ്ട്. ആഘോഷപരിപാടികള്‍ക്കു വേണ്ടിയുള്ള കൗണ്ട് ഡൗണിലാണ് സിമ്പോളിക്‌സും സൈബര്‍ലോകവും.

ഡോട്ട്‌കോം വിശേഷങ്ങള്‍:


1. 1885 മാര്‍ച്ച് 15-ന്, ഡോട്ട് കോം എന്ന് അവസാനിക്കുന്ന ആദ്യ ഇന്റര്‍നെറ്റ് ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു (www.symbolics.com)

2. അതേ വര്‍ഷം വെറും അഞ്ച് കമ്പനികള്‍ക്കൂടി മാത്രമേ ഡോട്ട് കോം നാമം രജിസ്റ്റര്‍ ചെയ്തുള്ളു.

3. 1997-ല്‍ ഡോട്ട് കോം ഡൊമൈനുകളുടെ സംഖ്യ പത്തുലക്ഷമായി.

4. ഇപ്പോള്‍ ദിവസവും 668,000 ഡോട്ട് കോം സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു എന്നാണ് കണക്ക്.


courtesy mathrubhumi

Monday, March 15, 2010


തട്ടിപ്പിന് പുതിയ മുഖം; സിംകാര്‍ഡ് പകര്‍ത്തല്‍



Posted on: 15 Mar 2010


തിരുവനന്തപുരം: മൊബൈല്‍ഫോണ്‍ ക്യാമറയും ഇന്റര്‍നെറ്റ് വൈറസുകളും വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം തുടങ്ങിയതിന് പിന്നാലെ ഒരു പടികൂടിക്കടന്ന്, സിം കാര്‍ഡുകര്‍ അനധികൃതമായി പകര്‍ത്തിയെടുത്ത് തട്ടിപ്പ് നടത്തുന്ന വിദ്യ (സിംകാര്‍ഡ് ക്ലോണിങ്)യും പടരുന്നു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും മറ്റൊരാളുടെ മൊബൈല്‍ഫോണ്‍ അക്കൗണ്ട് ഉപയോഗിച്ച് ഐ.എസ്.ഡി കോള്‍ വിളിക്കാനും സൗകര്യമൊരുക്കുന്ന സിംകാര്‍ഡ്‌ക്ലോണിങ് സംഘങ്ങള്‍കേരളത്തിലും സജീവമാകുകയാണ്.

ദേശീയവും അന്തര്‍ദേശീയവുമായ മൊബൈല്‍ഫോണ്‍ സേവനദാതാക്കള്‍ക്ക് ബദലായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ അന്‍പതോളം അനധികൃത സമാന്തര മൊബൈല്‍ ഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്, ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ തെളിയുന്നു. വളരെക്കുറഞ്ഞ ചെലവില്‍ വിദേശത്തേക്ക് ഫോണ്‍ വിളിയ്ക്കാനുള്ള സൗകര്യമൊരുക്കുന്ന സംഘങ്ങളാണിവ. ഉപയോക്താവിന് വില്‍ക്കുന്നതിന് മുമ്പുതന്നെ കടകളില്‍ നിന്ന്, സംഘടിപ്പിക്കുന്ന സിംകാര്‍ഡുകളുടെ പകര്‍പ്പുകളെടുത്താണ് (സിം ക്ലോണുകള്‍) ഇവര്‍ തട്ടിപ്പുനടത്തുന്നത്.

(പുതുതായി വാങ്ങുന്ന സിംകാര്‍ഡുകള്‍ പലപ്പോഴും ഇത്തരക്കാരുടെ കൈയിലെത്തി പകര്‍പ്പെടുക്കപ്പെട്ടശേഷമാണ് ഉപഭോക്താക്കളുടെ കൈയിലെത്തുന്നത്.) നിരവധി ചൈനീസ് കമ്പനികള്‍ സിംകാര്‍ഡ് ക്ലോണിങ് യന്ത്രങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അയ്യായിരം രൂപ മുതല്‍ എണ്‍പതിനായിരം രൂപവരെ മുടക്കിയാല്‍ ഇത്തരം യന്ത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്യാം. ഓരോ യന്ത്രത്തിനൊപ്പവും നിരവധി ബ്ലാങ്ക് സിംകാര്‍ഡുകള്‍ സൗജന്യമായി ലഭിക്കും. കടകളില്‍നിന്ന് സംഘടിപ്പിക്കുന്ന സിംകാര്‍ഡുകള്‍ ഈ യന്ത്രത്തിന്റെ സഹായത്തോടെ പകര്‍ത്തിയശേഷം മടക്കിനല്‍കുന്നു. ഒരു സമാന്തര എക്‌സ്‌ചേഞ്ചുകാരന്റെ കൈവശം ഇത്തരത്തില്‍ നൂറുകണക്കിന് സിംകാര്‍ഡ് പകര്‍പ്പുകളുണ്ടാകും. നിലവിലെ കോള്‍ നിരക്കിന്റെ നാലിലൊന്നുമാത്രം ഈടാക്കി, ഐ.എസ്.ഡി കോള്‍ വിളിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണ് തട്ടിപ്പിലെ പ്രധാന ഭാഗം. യഥാര്‍ത്ഥ സിംകാര്‍ഡ് കൈയിലിരിക്കുന്നയാളിന്റെ ചെലവിലായിരിക്കും ഇത്തരം കോളുകള്‍ ചാര്‍ജ് ചെയ്യപ്പെടുന്നത്.

ചെറിയ തുകയുടെ വ്യത്യാസം മൊബൈല്‍ ഉപയോക്താക്കള്‍ അറിയാതെപോകുകയാണെങ്കിലും പലപ്പോഴും തങ്ങളറിയാത്ത ഫോണ്‍വിളിയ്ക്ക് വന്‍തുക നല്‍കേണ്ടിവരുമ്പോള്‍ സേവനദാതാക്കളുമായി വഴക്കുണ്ടാക്കുന്നതും വ്യാപകമാവുകയാണ്. ഇടപാടുകാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിളിക്കാനാണ് ഇത്തരം സമാന്തരക്കാര്‍ സൗകര്യം ചെയ്തുകൊടുക്കുന്നത്. ''സിംകാര്‍ഡ് ക്ലോണിങ് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ രംഗത്തുണ്ടെങ്കിലും കേരളത്തില്‍ സജീവമായത് ഇപ്പോഴാണ്. സിംകാര്‍ഡിലെ വിവരങ്ങളുടെ പകര്‍പ്പെടുത്ത് ബാക് അപ് സൂക്ഷിക്കാനാണ് ക്ലോണ്‍ യന്ത്രങ്ങള്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളതെങ്കിലും പല സ്ഥലങ്ങളിലും അത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ചില സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സികളും ഇത്തരം ക്ലോണിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്''- കൊച്ചിയിലെ ഇന്റഗ്രേറ്റഡ് ബിസിനസ് പ്രൊമോഷന്‍ എന്ന സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ശിവശങ്കര്‍ പറയുന്നു. ഭാര്യയുടെ ഫോണ്‍വിളി രഹസ്യങ്ങള്‍ ചോര്‍ത്താന്‍, അവരുടെ സിംകാര്‍ഡ് ഡിറ്റക്ടീവ് ഏജന്‍സിക്ക് നല്‍കി ക്ലോണ്‍ ചെയ്തശേഷം തിരികെ ഫോണിലാക്കുന്ന ഭര്‍ത്താവും ക്ലോണ്‍ ചെയ്ത സിമ്മും പുത്തന്‍ മൊബൈലും ഭര്‍ത്താവിന് സമ്മാനമായി നല്‍കി, ഡിറ്റക്ടീവ് ഏജന്‍സികളുടെ സഹായത്തോടെ രഹസ്യം ചോര്‍ത്തുന്ന ഭാര്യയും കേരളത്തില്‍ വിരളമല്ല.

സിംകാര്‍ഡ് ക്ലോണിങ് യന്ത്രങ്ങള്‍ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് വിലക്കുണ്ടെങ്കിലും കൊറിയര്‍ സര്‍വീസ് വഴി പലപ്പോഴും കസ്റ്റംസ് പരിശോധനയിലെ പഴുതുകളിലൂടെ ഇവ ആവശ്യക്കാരുടെ കൈയിലെത്തുന്നു. ഏറ്റവും കുറഞ്ഞ യന്ത്രത്തിന് ഒരു പകര്‍പ്പെടുക്കാന്‍ നാലു മുതല്‍ എട്ടു മണിക്കൂര്‍വരെ വേണം. പുത്തന്‍ യന്ത്രങ്ങള്‍ക്ക് മണിക്കൂറില്‍ നാലും അഞ്ചും കാര്‍ഡുകളുടെ പകര്‍പ്പെടുക്കാം. വന്‍കിട സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കുന്ന പൊതു മൊബൈല്‍ സംവിധാനത്തിലേക്ക് കടന്നുകയറി അനധികൃത ഐ.എസ്.ഡി കോളുകള്‍ തരപ്പെടുത്തി നല്‍കുന്ന ഏജന്‍സികളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Sunday, March 14, 2010

തലവേദനയെ അവഗണിക്കരുത്‌






ജീവിതത്തിലൊരിക്കലെങ്കിലും തലവേദന അനുഭവിക്കാത്ത ഒരാളെത്തേടിപ്പോയാല്‍ അതൊരു തീരാത്തലവേദനയാകാനാണ് സാധ്യത. കാരണം തലയുള്ളവര്‍ക്കെല്ലാമുള്ളൊരു അസുഖം എന്ന് പറയാവുന്നത്ര സാര്‍വജനീനവും അതിപുരാതനവുമാണ് ഈ തലവേദനയെന്നതുതന്നെ. പലപ്പോഴും രോഗമെന്നതിനെക്കാളുപരി ശല്യക്കാരനായ ഒരസ്വസ്ഥതയാണ് തലവേദന. ശാരീരിക, മാനസികാവസ്ഥകളുടെ സൂചകവും രോഗലക്ഷണവുമൊക്കെയായാണ് വൈദ്യശാസ്ത്രം തലവേദനയെക്കാണുന്നത്.

തലവേദന ഒരുവ്യാപകമായ പ്രശ്‌നമാണെങ്കിലും അതുകൊണ്ട് ദുരിതമനുഭവിക്കുന്നവരില്‍ 20 ശതമാനം മാത്രമേ ചികിത്സ തേടാറുള്ളൂ എന്നതാണ് വാസ്തവം. ഭൂരിപക്ഷവും ദുരിതം സഹിച്ചും സ്വയം ചികിത്സിച്ചും കഴിയുന്നവരാണ്. തലവേദനകളില്‍ 95 ശതമാനവും കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാത്തവയാണെങ്കിലും തുടക്കത്തിലേ അതിന്റെ കാരണം കണ്ടെത്തി ഒഴിവാക്കിയാല്‍ അതൊരു ദുരിതമായി മാറില്ല. വെറും ടെന്‍ഷന്‍ മുതല്‍ ഗുരുതരമായ ബ്രെയിന്‍ ട്യൂമറും നാഡീ തകരാറുകളും വരെ നിരവധി കാരണങ്ങള്‍ തലവേദനയ്ക്കു പിന്നിലുണ്ടാകാം എന്നതുകൊണ്ടുതന്നെ തലവേദനയെ അവഗണിക്കരുത്.

തലവേദന 150 തരം
ഇന്റര്‍നാഷണല്‍ ഹെഡ്എയ്ക് സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം തലവേദനകള്‍ 150-ഓളമുണ്ട്. ടെന്‍ഷന്‍ തലവേദന, മൈഗ്രേന്‍, ക്ലസ്റ്റര്‍ തലവേദന, അപകടങ്ങള്‍, മദ്യപാനം, അണുബാധകള്‍, വിവിധ രോഗങ്ങള്‍ തുടങ്ങിയവ മൂലമുള്ള തലവേദനകള്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. ടെന്‍ഷന്‍ തലവേദനയാണ് ഇതില്‍ ഏറ്റവും വ്യാപകം. പുരുഷന്മാരില്‍ മൂന്നില്‍ രണ്ടുപേരും സ്ത്രീകളില്‍ നാലില്‍ മൂന്നുപേരും ടെന്‍ഷന്‍ തലവേദന അനുഭവിക്കുന്നവരാണ്. ടെന്‍ഷനുണ്ടാകുമ്പോള്‍ മുഖം, നെറ്റി, കഴുത്ത് എന്നിവിടങ്ങളിലെ പേശികള്‍ മുറുകുന്നതാണ് ഇത്തരം തലവേദനയ്ക്കു കാരണമെന്നാണ് കരുതപ്പെടുന്നത്. ടെന്‍ഷന്‍തലവേദന കൂടെക്കൂടെയുണ്ടാകുന്നവര്‍സാഹചര്യങ്ങള്‍ തിരിച്ചറിയാനും അവ ഒഴിവാക്കാനും ശ്രമിക്കേണ്ടതുണ്ട്.

ശല്യക്കാരന്‍ മൈഗ്രേന്‍
തലവേദനകളില്‍ ഏറ്റവും ശല്യക്കാരന്‍ മൈഗ്രേനാണ്. മൈഗ്രേന്‍ കൂടുതലും സ്ത്രീകളിലാണ്. തലയിലും നെറ്റിയിലും വിങ്ങലും വേദനയും, കാഴ്ച മങ്ങുക, ഓക്കാനം, ഛര്‍ദി തുടങ്ങിയവയൊക്കെ മൈഗ്രേന്‍ ലക്ഷണങ്ങളാണ്. മൈഗ്രേന്‍ തുടങ്ങുന്നതിനു വളരെ മുമ്പേ തന്നെ ചില ലക്ഷണങ്ങളിലൂടെ മൈഗ്രേന്‍ തിരിച്ചറിയാനാവും. ഈ പ്രാഥമിക അസ്വസ്ഥതകളെ ഓറ എന്നാണ് വിളിക്കുന്നത്. ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മൈഗ്രേനു ചികിത്സ നിശ്ചയിക്കുക.

അതേസമയം ക്ലസ്റ്റര്‍ തലവേദന പുരുഷന്മാരിലാണ് കൂടുതല്‍. വളരെപ്പെട്ടെന്ന് തുളച്ചുകയറുന്നതുപോലെ വരുന്ന വേദനയാണിത്. പ്രത്യേകിച്ച് രാത്രിയില്‍. മുഖത്തിന്റെ ഒരു ഭാഗത്തായിരിക്കും വേദന. കണ്‍പോളകള്‍ പിടയുക, കണ്ണില്‍ വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടാം. 15 മിനിറ്റ് മുതല്‍ മൂന്നുമണിക്കൂര്‍ വരെ നീളാവുന്ന ക്ലസ്റ്റര്‍ തലവേദന പിന്നീട് താനേ മാറും. ശരീരത്തിലെ ജൈവ രാസപ്രവര്‍ത്തനങ്ങളിലെ അപാകങ്ങളാണ് ഇത്തരം തലവേദനയ്ക്കു കാരണമാകുന്നതെന്നാണ് കരുതപ്പെടുന്നത്. ക്ലസ്റ്റര്‍ തലവേദനയ്ക്ക് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

തലവേദനയ്ക്കു പിന്നില്‍ രോഗങ്ങളും
ബി.പി, സ്‌ട്രോക്ക്, ശ്വാസകോശരോഗങ്ങള്‍, തലയ്ക്കുള്ളിലെ രക്തസ്രാവം, കാഴ്ച പ്രശ്‌നങ്ങള്‍, സൈനസൈറ്റിസ്, അലര്‍ജി, ഇസിനോഫീലിയ തുടങ്ങിയ രോഗങ്ങളും കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളും തലവേദനയുണ്ടാക്കാം. ഇഷ്ടമില്ലാത്ത ശബ്ദം, ഗന്ധം, വെളിച്ചം, വിശപ്പ്, ദാഹം, ചില പ്രത്യേകയിനം ഭക്ഷണങ്ങള്‍ തുടങ്ങിയവയും തലവേദനയുണ്ടാക്കാം. അമിതമായ കമ്പ്യൂട്ടര്‍ ഉപയോഗം, തെറ്റായ രീതിയിലിരുന്ന് ടി.വി.യിലും മോണിട്ടറിലും നോക്കുന്നത്, ലൈംഗിക പ്രശ്‌നങ്ങള്‍, ആര്‍ത്തവം തുടങ്ങിയവയും തലവേദനയുണ്ടാക്കുന്ന സാഹചര്യങ്ങളാണ്.

ചികിത്സിക്കാന്‍ മടിക്കരുത്
തലവേദന ഏതായാലും ഉപേക്ഷ വിചാരിക്കരുത്. അതിന്റെ സ്വഭാവവും കാഠിന്യവും നിരീക്ഷിച്ച് വിദഗ്ധ പരിശോധന നടത്തി കൃത്യമായി രോഗനിര്‍ണയം നടത്തണം. എപ്പോഴൊക്കെ, എത്രസമയം, ഏതൊക്കെ ഭാഗങ്ങളില്‍ തലവേദന അനുഭവപ്പെടുന്നു തുടങ്ങിയവയെല്ലാമടങ്ങിയ തലവേദനചരിത്രം അല്ലെങ്കില്‍ ഡയറി സൂക്ഷിക്കുന്നത് ചികിത്സയില്‍ ഏറെ സഹായകരമാവും. ടെന്‍ഷന്‍, സ്‌ട്രെസ്സ് തുടങ്ങിയവ ഒഴിവാക്കുക, തലവേദനയിലേക്ക് നയിക്കുന്ന മറ്റ് അസുഖങ്ങള്‍ ചികിത്സിച്ചുമാറ്റുക തുടങ്ങിയവ ചെയ്താല്‍ തലവേദന ഒരുപരിധിവരെ കുറയ്ക്കാനാവും.

ചിലരുടെ തലവേദനയ്ക്കു പിന്നില്‍ മാനസിക കാരണമാകാം. മറ്റുചിലരില്‍ തലവേദന എന്ന തോന്നലേ ഉണ്ടാകൂ. ഇവ ഡോക്ടര്‍മാര്‍ക്ക് തലവേദനയാകാറുണ്ട്. കണ്ടെത്താനും ഭേദമാക്കാനും വിഷമമാണ് എന്നതാണ് കാരണം. സാധാരണ തലവേദന ഉണ്ടാകാത്ത ഒരാള്‍ക്ക് പൊടുന്നനെ തലവേദനയുണ്ടാവുക, അസഹ്യമായ തലവേദന, തലവേദന കൂടിക്കൂടി വരിക, പ്രത്യേക ലക്ഷണങ്ങളോടുകൂടിയ തലവേദന തുടങ്ങിയ സാഹചര്യങ്ങളില്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം.

വേദനസംഹാരികള്‍ പതിവാക്കരുത്
തലവേദനയ്ക്കു സ്വയംചികിത്സചെയ്യുന്നവരാണ് അധികവും. ഇതു നന്നല്ല. പതിവായി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുകയും കൂടെക്കൊണ്ടുനടക്കുകയുമാണ് ഇവര്‍ ചെയ്യുക. തലവേദനയുടെ യഥാര്‍ഥ കാരണം മറച്ചുവെക്കാനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനും ഈ വേദനസംഹാരി തീറ്റ ഇടയാക്കും. ആസ്​പിരിനും ഐബുപ്രൂഫനും പോലുള്ള സാധാരണ വേദനസംഹാരികള്‍ പോലും ആമാശയ രക്തസ്രാവം, വൃക്കത്തകരാറുകള്‍ പോലുള്ള ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കാം; പ്രത്യേകിച്ച് മറ്റു രോഗങ്ങളുള്ളവരില്‍. തലവേദനയ്ക്കു സ്ഥിരമായി ലേപനൗഷധങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതല്ല. സംവേദന നാഡികളില്‍ മരവിപ്പുണ്ടാക്കി തത്കാലാശ്വാസം നല്‍കുന്ന ഇവ അലര്‍ജിക്കിടയാക്കാം.

തലവേദന പതിവായി ഉണ്ടാകുന്നവര്‍ യഥാസമയം ചികിത്സയെടുക്കുന്നത് ഭാവിയിലെ അപകടങ്ങള്‍ ഒഴിവാക്കും. മഞ്ഞ്, മഴ, വെയില്‍, പുക എന്നിവ കൊള്ളുന്നതും അസമയത്ത് കുളിക്കുന്നതും ഉറക്കമിളയ്ക്കുന്നതും തലവേദനക്കാര്‍ ഒഴിവാക്കണം. ചെറുനാരങ്ങ നീരില്‍ ചന്ദനവും കര്‍പ്പൂരവും ചാലിച്ച് നെറ്റിയിലിടുന്നത് തലവേദനയ്ക്ക് ആശ്വാസമേകും. ചുക്ക്, കുരുമുളക്, മഞ്ഞള്‍ എന്നിവ തുല്യ അളവിലെടുത്ത് പൊടിച്ച് തുണിയില്‍ വെച്ച് തിരിയാക്കി നെയ്യില്‍ മുക്കി കത്തിച്ച് പുക ശ്വസിക്കുന്നത് സൈനസൈറ്റിസ് തലവേദയ്ക്കു ഫലപ്രദമാണ്. മുലപ്പാല്‍കൊണ്ട് നസ്യം ചെയ്യുന്നതും തലവേദനയ്ക്കു നല്ലതാണ്. നെല്ലിക്കയുടെ തൊലി പശുവിന്‍പാലിലരച്ച് നെറ്റിയിലിടുന്നതും ആശ്വാസം നല്‍കും.

മുംബൈ വിറച്ചു ജയിച്ചു

മുംബൈ വിറച്ചു ജയിച്ചു

യൂസഫ് പഠാന്‍ 37 പന്തില്‍ 100

മുംബൈ: പടക്കം പൊട്ടുന്നതുപോലുള്ള യൂസഫ് പഠാന്റെ (100) അടികള്‍ക്കും രാജസ്ഥാന്‍ റോയല്‍സിനെ ജയിപ്പിക്കാനായില്ല. മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവുമുയര്‍ന്ന ടോട്ടലിനെ പഠാന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ പിന്തുടര്‍ന്ന റോയല്‍സ് നാലുറണ്‍സകലെവെച്ച് പോരാട്ടം അവസാനിപ്പിച്ചു. 37 പന്തില്‍, ഒമ്പതു ബൗണ്ടറികളും എട്ട് സിക്‌സറുകളുമായി ഐ.പി.എല്ലിലെ ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറിയുമായി പവലിയനില്‍ തിരിച്ചെത്തിയ പഠാന് ശേഷിച്ച റണ്‍സെടുക്കാനാകാതെ തന്റെ ടീം പരാജയപ്പെടുന്നത് കണ്ടുനില്‍ക്കേണ്ടിവന്നു. പഠാനാണ് കളിയിലെ താരം. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് ആറിന് 212. രാജസ്ഥാന്‍ റോയല്‍സ് ഏഴിന് 208.

മുംബൈയുടെ കൂറ്റന്‍ ടോട്ടല്‍ പിന്തുടരാന്‍ യാതൊരു സാധ്യതയുമില്ലാതെ ഉഴലുന്ന രാജസ്ഥാന്‍ റോയല്‍സിനെ പെട്ടെന്നാണ് ഭൂതാവേശം കൊണ്ടതുപോലെ പഠാന്‍ തലയിലേറ്റിയത്. ഏഴാം ഓവറിന്റെ നാലാം പന്തില്‍, ഗ്രേയം സ്മിത്തിന് (26) പകരം ക്രീസിലെത്തിയ പഠാന്‍ ഒമ്പതാം ഓവറിന്റെ ആദ്യ പന്തില്‍ മക്‌ലാറനെ സ്‌ട്രെയ്റ്റ് സിക്‌സിന് പറത്തിയാണ് തുടങ്ങിയത്. രണ്ടോവര്‍ ക്ഷമിച്ചുനിന്ന പഠാന്‍ പിന്നീട് മുര്‍ത്താസ അലി എറിഞ്ഞ പതിനൊന്നാം ഓവറില്‍ അടി തുടങ്ങി. ഓവറിന്റെ അവസാന മൂന്ന് പന്തുകളും സിക്‌സറിന് പറത്തിയ പഠാന്‍, അടുത്ത ഓവറിന്റെ രണ്ടാം പന്തും സിക്‌സറിലേക്ക് നയിച്ചു. തുടരെ രണ്ട് ബൗണ്ടറികള്‍, വീണ്ടും സിക്‌സര്‍. പഠാന്‍ 21 പന്തുകളില്‍ 50 റണ്‍സ് പിന്നിട്ടു. ആര്‍ സതീഷിന്റെ ഓവറിന്റെ അവസാന പന്ത് ബൗണ്ടറിയിലേക്ക് നയിച്ച പഠാന്‍, അടുത്ത ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടി.

ജയസൂര്യയെറിഞ്ഞ പതിനേഴാം ഓവറില്‍, രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും നേടിയ പഠാന്‍, സിക്‌സറിലൂടെയാണ് തന്റെ അതിവേഗ സെഞ്ച്വറി നേടിയതും. എന്നാല്‍, സതീഷിന്റെ അടുത്ത ഓവറില്‍ ആദ്യ പന്തില്‍ പഠാന്‍ പുറത്തായി. ബൗളര്‍ക്കുനേരെ ദോഗ്രയടിച്ച് പന്ത് പിടിച്ചെടുത്ത സതീഷ് അതി നേരെ നോണ്‍ സ്‌ട്രൈക്കര്‍ സ്റ്റമ്പിലേക്കെറിഞ്ഞു. ക്രീസ് വിട്ടിറങ്ങിയ പഠാന്‍ തിരിച്ചുകയറുന്നതിനുമുന്നെ ബെയ്ല്‍സ് ഇളകി. 7.5 ഓവറില്‍ 107 റണ്‍സാണ് പഠാന്‍-ദോഗ്ര കൂട്ടുകെട്ട് റോയല്‍സിന് നേടിക്കൊടുത്തത്. ഇതില്‍ 86 റണ്‍സും പഠാന്റെ വകയായിരുന്നു.

പഠാന്‍ പുറത്തായതിന്റെ നിരാശയില്‍ ആഞ്ഞടിച്ച ദോഗ്ര സതീഷിന്റെ ശേഷിച്ച അഞ്ച് പന്തുകളില്‍നിന്ന് 21 റണ്‍സ് കൂടി നേടിയതോടെ, അവസാന രണ്ട് ഓവറുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ലക്ഷ്യം 19 റണ്‍സായി. സഹീര്‍ ഖാന്‍ എറിഞ്ഞ 19-ാം ഓവറില്‍ ലഭിച്ചത് ഏഴ് റണ്‍സ്. അവസാന ഓവറില്‍, ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്. വിജയത്തിലേക്ക് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവന്ന പരസ് ദോഗ്ര ആദ്യ പന്തില്‍ റണ്ണൗട്ടായി. തൊട്ടടുത്ത പന്തില്‍ ഉന്യാലിനെ ക്ലീന്‍ ബൗള്‍ഡാക്കി ലസിത് മലിംഗ രാജസ്ഥാന് അടുത്ത പ്രഹരവുമേല്‍പ്പിച്ചു. ക്യാപ്റ്റന്‍ വോണും ദിമിത്രി മസ്‌കെരാനസും ചേര്‍ന്ന കൂട്ടുകെട്ടിന് അത്ഭുതങ്ങളൊന്നും കാട്ടാനായില്ല.

മുംബൈയുടെ തുടക്കം അതിവേഗമായിരുന്നു. ജയസൂര്യ-സച്ചിന്‍ സഖ്യത്തിന്റെ കുതിപ്പില്‍ വേഗം താളം കണ്ടെത്തിയ മുംബൈ തുടക്കത്തിലേ വലിയ സ്‌കോര്‍ ലക്ഷ്യമിട്ടിരുന്നു. ജയസൂര്യ (23), സച്ചിന്‍ (17), ആദിത്യ താരെ (23) എന്നീ മുന്‍നിരക്കാര്‍ക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും ഐ.സി.എല്ലില്‍നിന്ന് തിരിച്ചെത്തിയ അംബാട്ടി റായിഡു (55)വിന്റെയും സൗരഭ് തിവാരിയുടെയും (53) സെഞ്ച്വറി കൂട്ടുകെട്ട് മുംബൈയ്ക്ക് അവരുടെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ സമ്മാനിക്കുകയായിരുന്നു. 33 പന്തില്‍ ആറ് ബൗണ്ടറികളും രണ്ട് സിക്‌സറുമടങ്ങുന്നതാണ് റായിഡുവിന്റെ ഇന്നിങ്‌സ്.

സ്‌കോര്‍ബോര്‍ഡ്

മുംബൈ ഇന്ത്യന്‍സ്

ജയസൂര്യ എല്‍ബിഡബ്ല്യു ബി ഉന്യാല്‍ 23, സച്ചിന്‍ എല്‍ബിഡബ്ല്യു ബി മസ്‌കെരാനസ് 17, താരെ സി വോണ്‍ ബി മസ്‌കെരാനസ് 23, സൗരഭ് തിവാരി സി ഓജ ബി ടെയ്റ്റ് 53, അംബാട്ടി റായിഡു സി ദോഗ്ര ബി ഉന്യാല്‍ 55, സതീഷ് റണ്ണൗട്ട് 6, ഹര്‍ഭജന്‍ സിങ് റിട്ട ഹര്‍ട്ട് 8, മക്‌ലാറന്‍ നോട്ടൗട്ട് 11, സഹീര്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 16, ആകെ 20 ഓവറില്‍ ആറിന് 212. വിക്കറ്റ് വീഴ്ച: 1-38, 2-69, 3-70, 4-180, 5-191, 6-211* (ഹര്‍ഭജന്‍ റിട്ട.ഹര്‍ട്ട്). ബൗളിങ്: മസ്‌കെരാനസ് 4-0-34-2, ടെയ്റ്റ് 4-0-46-1, കനമ്രാന്‍ ഖാന്‍ 1-0-10-0, ഉന്യാല്‍ 4-0-41-2, വോണ്‍ 3-0-29-0, ജുന്‍ജുന്‍വാല 2-0-27-0, യൂസഫ് പഠാന്‍ 2-0-22-0.

രാജസ്ഥാന്‍ റോയല്‍സ്

ഗ്രേയം സ്മിത്ത് സി ആന്‍ഡ് ബി സതീഷ് 26, സ്വപ്നില്‍ അസ്‌നോദ്കര്‍ റണ്ണൗട്ട് 0, നമന്‍ ഓജ സി സഹീര്‍ ബി മുര്‍ത്താസ 12, ജുന്‍ജുന്‍വാല ബി മലിംഗ 14, യൂസഫ് പഠാന്‍ റണ്ണൗട്ട് 100, ദോഗ്ര റണ്ണൗട്ട് 41, മസ്‌കെരാനസ് നോട്ടൗട്ട് 9, ഉന്യാല്‍ ബി മലിംഗ 0, വോണ്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ ഏഴിന് 208. വിക്കറ്റ് വീഴ്ച: 1-0, 2-38, 3-40, 4-66, 5-173, 6-210, 7-201. ബൗളിങ്: സഹീര്‍ 4-0-27-0, മക്‌ലാറന്‍ 4-0-43-0, മലിംഗ 4-0-22-2, അലി മുര്‍ത്താസ 4-0-46-1, ആര്‍.സതീഷ് 3-0-51-0, ജയസൂര്യ 1-0-19-0
news from mathrubhumi.web

Saturday, March 13, 2010

ഹൃദയാഘാതം (Heart Attack)






ഹൃദയപേശികളിലേക്ക് ആവശ്യത്തിന് blood എത്താതിരിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഹൃദയാഘാതം എന്ന പേരില്‍ അറിയപ്പെടുന്നത്. Heart Attack അഥവാ Myocardial Infarction (MI), Acute Myocardial Infarction (AMI) എന്നിങ്ങനെ അറിയപ്പെടുന്നു.

സ്ഥിതിവിവരക്കണക്കുകള്‍

ലോകാരോഗ്യ സംഘടന (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)">

ലോകാരോഗ്യ സംഘടനയുടെ 2002-ലെ കണക്ക് പ്രകാരം ലോകത്താകമാനം നടക്കുന്ന മരണങ്ങളില്‍ 12.6 ശതമാനവും ഹൃദയാഘാതം മൂലമാണ്. വികസിത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് മരണകാരണമാകുന്നത് ഹൃദയാഘാതമാണ്. വികസ്വര രാജ്യങ്ങളില്‍ പൊതുവേ അണുബാധഎയ്ഡ്സിനും ശ്വാസകോശത്തിലെക്കും ശേഷം മൂന്നാമത്തെ പ്രധാനപ്പെട്ട മരണ കാരണമാണ് ഹൃദയാഘാതം. മറ്റു വികസ്വര രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയില്‍ ഹൃദയധമനികളിലെ തകരാറുകള്‍ (Cardiovascular Diseases/ CVD) ആണ് ഏറ്റവും കൂടുതല്‍ മരണകാരണമാകുന്നത്.

അപകടകരമായ ഘടകങ്ങള്‍

  • വാര്‍ധക്യം
  • പുരുഷന്മാര്‍ (സ്ത്രീകളെ അപേക്ഷിച്ച് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണ്)
  • പുകയിലയുടെ ഉപയോഗം
  • രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ നില
  • രക്തത്തിലെ ഉയര്‍ന്ന മയോസിസ്റ്റീന്‍ നില
  • പ്രമേഹം
  • ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
  • അമിത വണ്ണം
  • മാനസിക പിരിമുറുക്കം

ലക്ഷണങ്ങള്‍

  • നെഞ്ചുവേദന

എറ്റവും പ്രധാനപെട്ട ഒരു ലക്ഷണം ഹൃദയത്തില്‍ നിന്നു തുടങ്ങി ഇടതു തൊളിലേക്കും കൈയിലേക്കും ചിലപ്പൊള്‍ താടി എല്ലിലേക്കും വ്യാപിക്കുന്ന ANGINA എന്നറിയപെടുന്ന ഒരു തരം വേദനയാണ്. പലപൊഴും ഈ വേദനയെ നെഞ്ചെരിച്ചില്‍ ആയിട്ട് തോന്നും.

  • ശ്വാസം മുട്ട്
  • നെഞ്ചിടിപ്പ്
  • വിയര്‍പ്പ്
  • ഓക്കാനം
  • ഛര്‍ദ്ദി

രോഗസ്ഥിരീകരണം

ഇ. സി. ജി.,

രക്തപരിശോധന ( പ്രധാനമായും രക്തത്തിലെ CPKMB എന്നും TROPONIN എന്നും ഉള്ള ചില ENZYME മുകളുടെ അളവ് ക്രമാതീതമായി കൂടുന്നു.)
എക്കൊകാര്‍ഡിയൊഗ്രാഫി. ( ഹൃദയത്തിന്റെ പ്രവര്‍ത്തനം അറിയനുപയോഗിക്കുന്ന ഒരു തരം പരിശോധന.)


പ്രധമ ശുശ്രൂഷ

  • ആദ്യം രോഗിയെ ഇരിത്തുക. (ശ്വാസം മുട്ട് ഒഴിവാക്കാനാണിത്)
  • ഒട്ടും സമയം കളയതെ രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഏര്‍പാടുകള്‍ ചെയ്യുക.
  • മുറിയിലെ ജനാലകള്‍ തുറന്നിട്ടാല്‍ രോഗിക്കു കൂടുതല്‍ പ്രാണവായു ലഭിക്കാനിടയാകും.


ചികില്‍സ

ഹൃദയാഘത ചികില്‍സയുടെ പ്രധാനാ ഉദ്ദേശം ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ അളവു കൂട്ടുക എന്നതാണ്. രോഗിയുടെ വേദന മാറ്റാനും രക്തത്തിന്റെ അളവു കൂട്ടാനുമായിട്ട് NITROGLYCERIN എന്ന മരുന്ന് കൊടുക്കും. ചില ആഘാതങ്ങള്‍ പൂര്‍ണ്ണമായിട്ട് മരുന്നുപയൊഗിച്ചു മാറ്റാന്‍ പറ്റും. ഉദാ: ( Aspirins, Beta Blockers, Antiplatelet agents etc) ഹൃദയ രക്തകുഴലില്‍ കൊഴുപ്പ് കട്ട പിടിച്ചു അടഞ്ഞാല്‍ കൊഴുപ്പിനെ അലിയിപ്പിച്ചു കളയുന്ന Thrombolysis therapy ആണ് മറ്റൊരു ചികില്‍സ. കൊഴുപ്പിനെ അലിയിപ്പിച്ചു കളയാന്‍ പറ്റാത്തതാണെങ്കില്‍ ANGIOPLASTY എന്നറിയപെടുന്ന ഒരു ചികില്‍സയിലൂടെ തടസ്സമുള്ള ഭാഗത്ത് ഒരു STENT (ഒരു തരം സ്പ്രിങ്) വെച്ച് രക്തത്തിന്റെ ഒഴുക്കു പുനരാരംഭിക്കുന്നു. ഒന്നില്‍ കൂടുതല്‍ രക്ത കുഴലുകലില്‍ ബ്ലൊക്ക് ആണെങ്കില്‍ ഹൃദയ ശാസ്ത്രക്രിയ ആവശ്യമായിട്ട് വരും. ( CORONARY ARTERY BYPASS GRAFT)

നിയമപരമായ പ്രാധാന്യം

സാധാരണ നിയമങ്ങള്‍ ഹൃദയാഘാതത്തെ ഒരു രോഗമായാണ് കാണുന്നത്; പരിക്ക് ആയല്ല. അതുകൊണ്ട് ഹൃദയാഘാതം വന്ന ഒരു തൊഴിലാളിക്ക് തൊഴില്‍ സംബന്ധമായി ഉണ്ടാകുന്ന പരിക്കിന് ലഭിക്കുന്ന നഷ്ടപരിഹാരം ലഭിക്കാറില്ല. എന്നാല്‍ തൊഴില്‍ സംബന്ധമായുള്ള മാനസിക പിരിമുറുക്കം, അമിതാധ്വാനം എന്നിവ കൊണ്ട് ഹൃദയാഘാതം ഉണ്ടാകാമെന്നുള്ള യാഥാര്‍ത്ഥ്യം കണക്കിലെടുത്ത് പ്രത്യേക സാഹചര്യങ്ങളില്‍ ഹൃദയാഘാതം പരിക്ക് ആയി വിവക്ഷിക്കപ്പെടേണ്ടതാണ്. ചില രാജ്യങ്ങളില്‍ ഒരു തവണ ഹൃദയാഘാതം വന്നവരെ ചില തൊഴിലുകളില്‍ നിന്ന് വിലക്കിയിട്ടുണ്ട്. വാഹനമോടിക്കുക, വിമാനം പറത്തുക തുടങ്ങി മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടപ്പെടാവുന്ന തരം തൊഴിലുകളില്‍ നിന്നാണ് വിലക്കുള്ളത്.


Ref: wikipedia



ഗൂഗിള്‍ മാപ്പില്‍ ഇനി പറക്കുന്ന വിമാനങ്ങളും കാണാം



ആകാശത്ത് പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെയെല്ലാം ലൈവായി കാണാന്‍ കഴിയുന്ന ഗൂഗിള്‍മാപ്പ് ശ്രദ്ധനേടുന്നു. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍ക്കും ലോകത്തെ വിമാനക്കമ്പനികള്‍ക്കും മാത്രമല്ല ഇത് ഗുണകരമാവുക. തങ്ങളുടെ വേണ്ടപ്പെട്ടവര്‍ വിമാനത്തില്‍ എവിടെയെത്തി ഏത് ഭാഗത്തുകൂടെയാണ് യാത്ര ചെയ്യുന്നത് എന്ന് വീട്ടിലിരുന്ന് കുടുംബാംഗങ്ങള്‍ക്ക് നിരീക്ഷിക്കാം. ആകാശത്ത് പറക്കുന്ന എല്ലാ വിമാനങ്ങളെയും ഗൂഗിള്‍മാപ്പില്‍ അടയാളപ്പെടുത്തി മാതൃക കാണിച്ചത് ആംസ്റ്റര്‍ ഡാമുകാരാണ്. www.casper.frontier.nl എന്ന വെബ്‌സൈറ്റാണ് വിമാനറൂട്ട് കാണാനുള്ള സൗകര്യം ഒരുക്കുന്നത്.

ആംസ്റ്റര്‍ഡാം വിമാനത്താവളത്തിലേക്കും അവിടെനിന്ന് പുറത്തേക്കും പോകുന്ന വിമാനങ്ങളെയെല്ലാം ഗൂഗിള്‍ മാപ്പില്‍ ലൈവായി അവതരിപ്പിക്കുകയാണ് ഈ വെബ്‌സൈറ്റ്. ഗൂഗിള്‍ മാപ്പിലൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെയെല്ലാം നമുക്ക് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാണാം. അവ എവിടെയെത്തിയെന്ന് മനസ്സിലാക്കാം. ആകാശത്ത് നിന്ന് കാണുന്നതുപോലെ. ഓരോ വിമാനത്തിന്റെ മേലും ക്ലിക്ക് ചെയ്താല്‍ ഫൈ്‌ളറ്റ് നമ്പര്‍, വിമാനവേഗത, എത്ര അടി ഉയരത്തിലാണ് പറക്കുന്നത്, ഏത് ദിശയാണ് എന്ന വിവരങ്ങളെല്ലാം ലഭിക്കുകയും ചെയ്യും. ഇടതുവശത്തു കാണുന്ന ബോക്‌സില്‍ വിമാനത്തിന്റെ ചിത്രവും തെളിയും.

ഓരോ എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങളും ഓരോ നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നിറം വേണമെങ്കില്‍ നമുക്ക് മാറ്റുകയുമാവാം. എയര്‍ലൈന്‍ കമ്പനികളുടെയും ട്രാവല്‍ ഏജന്റുമാരുടെയും എയര്‍പോര്‍ട്ട് അന്വേഷണ വിഭാഗത്തിന്റെയും ഒന്നും ഔദാര്യമില്ലാതെ ഈ വെബ്‌സൈറ്റ് നോക്കി വിമാനം എവിടെയാണെന്ന് മനസ്സിലാക്കാം. കൊച്ചിയിലേക്കോ കരിപ്പൂരിലേക്കോ തിരുവനന്തപുരത്തേക്കോ യാത്രക്കാരെ സ്വീകരിക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് വിമാനം എവിടെയെത്തിയെന്ന് മനസ്സിലാക്കി യാത്ര തുടങ്ങാം. ലാപ്‌ടോപ്പ് കൈയിലുണ്ടെങ്കില്‍ വിമാനത്തിന്റെ സഞ്ചാരഗതി വണ്ടിയിലിരുന്നും കാണാം. വിമാനത്തെ ആരെങ്കിലും റാഞ്ചിക്കൊണ്ട് പോവുന്നുണ്ടെങ്കില്‍ അതും കമ്പ്യൂട്ടറില്‍ കാണാം. ആകാശത്തുവെച്ച് വിമാനം തകരുന്നുവെങ്കില്‍ അത് കാണാനുള്ള നിര്‍ഭാഗ്യവും നമുക്കുണ്ടാവും.

കഴിഞ്ഞ ദിവസത്തെ വിമാനങ്ങളുടെ യാത്ര മനസ്സിലാക്കാനുള്ള ആര്‍ക്കേവ്‌സ് സംവിധാനവുമുണ്ട്പുതിയ ഗൂഗിള്‍മാപ്പില്‍. ദിവസവും സമയവും രേഖപ്പെടുത്തിയാല്‍ ആ സമയത്ത് ഏതൊക്കെ ഫൈ്‌ളറ്റുകള്‍ എങ്ങോട്ടൊക്കെയാണ് പറന്നുകൊണ്ടിരുന്നത് എന്നും മനസ്സിലാക്കാം.

ലോകം മുഴുവന്‍ ഈ സേവനം ലഭ്യമാകുന്നത് എന്നാണെന്ന് നമുക്ക് കാത്തിരുന്നു കാണാം

Friday, March 12, 2010

അനാവശ്യ ഫോണ്‍കാളുകള്‍ ഒഴിവാക്കാന്‍





തിരക്കിനിടയില്‍ ഇരിക്കുമ്പോഴാണ് പരിചയമില്ലാത്ത ഒരു നമ്പരില്‍നിന്നും മൊബൈലില്‍ കാള്‍ കണ്ടത്. ഫോണ്‍ എടുത്തപ്പോള്‍ പരസ്യമാണ് കേള്‍ക്കുന്നതെങ്കില്‍ ആര്‍ക്കായാലും ദേഷ്യം വരും. ഇതൊഴിവാക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി ) പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വളരെ പ്രയോജനപ്രദമായ ഈ സംവിധാനത്തെക്കുറിച്ച് മിക്ക മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളും അജ്ഞരാണ്.


അനാവശ്യകോളുകളെക്കുറിച്ച് എങ്ങനെ പരാതിപ്പെടാം


1. ആദ്യമായി 'നാഷണല്‍ ഡുനോട്ട് കാള്‍ രജിസ്റ്ററി'യില്‍ നിങ്ങളുടെ നമ്പര്‍ ചേര്‍ക്കണം. ഓണ്‍ലൈനില്‍ നമ്പര്‍ ചേര്‍ക്കാന്‍ ഈ സൈറ്റ് (http://ndncregistry.gov.in/ndncregistry/index.jsp) സന്ദര്‍ശിക്കുക.

2. എസ്.എം.എസ് മുഖേനയും നിങ്ങള്‍ക്ക് രജിസ്റ്റര്‍ചെയ്യാനാകും. ഇതിനായി START DND എന്ന് ടൈപ്പ് ചെയ്തശേഷം 1909 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയക്കണം. ഈ സര്‍വീസീന് ചാര്‍ജ് ഈടാക്കുന്നില്ല.

3. നിങ്ങളുടെ മൊബൈല്‍ സേവനദാദാവിന്റെ വെബ് സൈറ്റിലൂടെയും രജിസ്റ്റര്‍ചെയ്യാവുന്നതാണ്.

4. രജിസ്റ്റര്‍ ചെയ്ത ശേഷം 45 ദിവസം ഗ്രേസ് പീരിയഡ് ആയി കണക്കാക്കും. ഇതിനുശേഷവും നിങ്ങള്‍ക്ക് അനാവശ്യ കാളുകള്‍ വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നാഷണല്‍ ഡുനോട്ട് കോള്‍ രജിസ്റ്ററിയുടെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതിപ്പെടാവുന്നതാണ്.

നടപടി


1. ആദ്യ അനാവശ്യകാളിന് 500 രൂപ പിഴ ഈടാക്കും
2. രണ്ടാമത്തെ കോളിന് 1000 രൂപയാണ് പിഴ
3. മൂന്നാമതും അനാവശ്യകോള്‍ലഭിച്ചാല്‍ ടെലിമാര്‍ക്കറ്റിങ് കമ്പനിയുടെ കണക്ഷന്‍ ട്രായി റദ്ദാക്കും.
4. മാര്‍ക്കറ്റിങ് ഏജന്‍സിയുടെ കോളുകള്‍ തടയാന്‍ മൊബൈല്‍ കമ്പനികള്‍ നടപടിയെടുത്തില്ലെങ്കില്‍ 5000 മുതല്‍ 20,000 രൂപ വരെ പിഴയായി അടക്കണം.
5. എല്ലാ ടെലി മാര്‍ക്കറ്റിങ് ഏജന്‍സികലും ഡുനോട്ട് കോള്‍ രജിസ്റ്ററി വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിര്‍ദേശമുണ്ട്.

ശ്രദ്ധിക്കുക.


അനാവശ്യകോളുകള്‍ ലഭിച്ച് 15 ദിവസത്തിനകം നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കേണ്ടതാണ്.

ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യസേവന നമ്പരായ 1500 ല്‍ വിളിച്ചും ഈ സംവിധാനം ഏര്‍പ്പെടുത്താം. അല്ലെങ്കില്‍ DNC ACT എന്ന് 53733 ലേക്ക് എസ്.എം.എസ് അയക്കാം.

സേവനദാതാക്കളുടെ വെബ് സൈറ്റുകളിലൂടെയും ഈ സംവിധാനം സജീവമാക്കാം.

വൊഡാഫോണ്‍ ഉപഭോക്താക്കള്‍ ഈ അഡ്രസില്‍ ഈ സംവിധാനം ലഭിക്കും. http://www.vodafone.in/existingusers/pages/dnd.aspx

news from mathrubhumi web

സച്ചിന്‍ ഐക്യരാഷ്ട്രസഭാ അമ്പാസിഡര്‍




Posted on: 12 Mar 2010


ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പദ്ധതിയുടെ ഗുഡ് വില്‍ അമ്പാസിഡറായി തെരഞ്ഞെടുത്തു.

അന്താരാഷ്ട്ര ഏകദിനത്തില്‍ പതിനായിരം റണ്‍സെടുത്ത ആദ്യകളിക്കാരനായ സച്ചിന് ലോകത്തെമ്പാടുമായി കോടിക്കണക്കിന് ആരാധകരാണുള്ളത്. ക്രിക്കറ്റ് ഭൂമി മുഴുവന്‍ ആസ്വദിക്കുന്നു, അതിനാല്‍ ഭൂമിയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സച്ചിന് ഇതിനോട് പ്രതികരിച്ചത്.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 2010 ജൈവവൈവിധ്യവര്‍ഷമായി ആചരിക്കുകയാണ്. ലോകത്തെമ്പാടുമുള്ള ജൈവവൈവിധ്യത്തിന്റെ പ്രചാരണത്തിനായി സച്ചിന്റെ സാന്നിധ്യം സഹായകമാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അച്ചിം സ്റ്റെയ്‌നര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്

Thursday, March 11, 2010

ലോകത്തിലെ പത്ത് ധനാഢ്യരില്‍ മുകേഷ് അംബാനിയും മിത്തലും


Posted on: 11 Mar 2010


ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ പത്ത് ധനാഢ്യരുടെ ലിസ്റ്റില്‍ രണ്ട് ഇന്ത്യക്കാര്‍. റിലയന്‍സിന്റെ മുകേഷ് അംബാനിയും സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലും. 29 ബില്ല്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള മുകേഷ് നാലാമതും 28.7 ബില്ല്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള മിത്തല്‍ അഞ്ചാമതുമാണ്. ഫോര്‍ബ്‌സ് മാസികയാണ് ഈ കണക്കെടുപ്പ് പ്രസിദ്ധീകരിച്ചത്.

ബില്‍ ഗേറ്റ്‌സിനെ മറികടന്ന മെക്‌സിക്കോയിലെ ടെലികോം രംഗത്തെ ഭീമന്‍ കാര്‍ലോസ് സ്‌ലിം ഹെലുവാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ സമ്പന്നന്‍. 53.5 ബില്ല്യണ്‍ ഡോളറാണ് സ്‌ലിമിന്റെ പ്രഖ്യാപിത സമ്പാദ്യം. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനേക്കാള്‍ 500 മില്ല്യണ്‍ ഡോളര്‍ അധികമാണ് സ്‌ലിമിന്റെ സമ്പാദ്യം. 47 ബില്ല്യണ്‍ ഡോളര്‍ സമ്പാദിച്ച വാറണ്‍ ബഫറ്റാണ് നാലാം സ്ഥാനക്കാരന്‍.

വാള്‍മാര്‍ട്ടിന്റെ ക്രിസ്റ്റി വാള്‍ട്ടണാണ് ഏറ്റവും വലിയ ധനാഢ്യ. 22.5 ബില്ല്യണ്‍ ഡോളര്‍ സമ്പാദ്യത്തിന്റെ ഉടമയായ ഇവര്‍ മൊത്തം ലിസ്റ്റില്‍ പന്ത്രണ്ടാം സ്ഥാനക്കാരിയാണ്.

പത്ത് ധനാഢ്യരുടെ മൊത്തം സമ്പാദ്യം 342 ബില്ല്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 88 ബില്ല്യണ്‍ ഡോളര്‍ കൂടുതലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബില്ല്യണര്‍മാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഈ വര്‍ഷമുണ്ടായത്. 89 വനിതകള്‍ അടക്കം 1,001 ബില്ല്യണര്‍മാരാണ് ഇക്കുറി ലിസ്റ്റില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 793 പേര്‍ മാത്രമായിരുന്നു. എന്നാല്‍ ബില്ല്യണര്‍മാരുടെ എണ്ണത്തില്‍ റെക്കോഡിട്ടത് 2008ലാണ്. 1,125 പേരാണ് ആ വര്‍ഷം ലിസ്റ്റില്‍ കയറിപ്പറ്റിയത്.

ഇത്തവണയും അമേരിക്കയില്‍ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ ധനാഢ്യര്‍ ലിസ്റ്റില്‍ ഇടം കണ്ടെത്തിയത്-403 പേര്‍. ഇതില്‍ തന്നെ ന്യൂയോര്‍ക്കില്‍ നിന്നു മാത്രം 60 പേരുണ്ട്. 64 ബില്ല്യണര്‍മാരുമായി ചൈന രണ്ടാം സ്ഥാനത്തും 62 ബില്ല്യണര്‍മാരുമായി റഷ്യ മൂന്നാം സ്ഥാനത്തുമെത്തി. ഫിന്‍ലന്‍ഡ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ആദ്യമായി ബില്ല്യണര്‍മാര്‍ ലിസ്റ്റില്‍ ഇടം കണ്ടെത്തി. പുതിയ 93 ബില്ല്യണര്‍മാരില്‍ 62 പേര്‍ ഏഷ്യയില്‍ നിന്നുള്ളവരാണെന്നതും ഇത്തവണത്തെ സവിശേഷതയായി

Wednesday, March 10, 2010

ഫെയ്‌സ്ബുക്ക് 100 കോടി ഡോളര്‍ വരുമാനത്തിലേക്ക്‌





ലോകത്തെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മാ സൈറ്റായ ഫെയ്‌സ്ബുക്കി (Facebook) ന്റെ വരുമാനം ഈ വര്‍ഷം നൂറുകോടി ഡോളര്‍ കവിയുമെന്ന് റിപ്പോര്‍ട്ട്. 2009-ല്‍ 70 കോടി ഡോളര്‍ വരുമാനമുണ്ടാക്കിയ ഫെയ്‌സ്ബുക്ക് ഇത്തവണ നൂറുകോടി കടക്കുമെന്ന്, ആ സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെ നിരീക്ഷിക്കുന്ന ഒരു ബ്ലോഗാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ആറുവര്‍ഷം മുമ്പ് ആരംഭിച്ച ഫെയ്‌സ്ബുക്ക് , ഇന്ന് ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ വെബ്ബ്‌സൈറ്റാണ്. 40 കോടി പേരാണ് ദിവസവും ഫെയ്‌സ്ബുക്ക് സന്ദര്‍ശിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും ഫെയ്‌സ്ബുക്കിന്റെ വരുമാനം ഇരട്ടിക്കുന്ന പ്രവണതയാണ് കാണുന്നതെന്ന്, 'ഇന്‍സൈഡ് ഫെയ്‌സ്ബുക്ക്' എന്ന ബ്ലോഗ് പറയുന്നു. 2007-ല്‍ 15 കോടി ഡോളറായിരുന്ന വരുമാനം, 2008-ല്‍ 30 കോടിയായി, 2009-ല്‍ 70 കോടിയും.

വന്‍തോതിലുള്ള യൂസര്‍നിര്‍മിത ഡേറ്റയുടെ സഹായത്തോടെ, കൃത്യലക്ഷ്യത്തില്‍ പ്രതിക്ഷിക്കുന്ന പരസ്യങ്ങള്‍ വെബ്ബില്‍നിന്ന് എങ്ങനെ വരുമാനമുണ്ടാക്കിത്തരും എന്നതിന് തെളിവാണ് ഫെയ്‌സ്ബുക്കിന്റെ വരുമാന വര്‍ധന. മാത്രമല്ല, സൗഹൃദക്കൂട്ടായ്മാ സൈറ്റുകളില്‍ ഉപയോഗിക്കുന്ന വെര്‍ച്വല്‍ സാധനങ്ങളുടെയും വെര്‍ച്വല്‍ കറന്‍സിയുടെയും വിപണിസാധ്യത ഇനിയും വേണ്ടവിധം മനസിലാക്കിയിട്ടില്ലെന്നും ബ്ലോഗ് റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം വെര്‍ച്വല്‍ സര്‍വീസുകള്‍ 2009-ല്‍ മാത്രം ാെരുകോടി ഡോളര്‍ വരുമാനമുണ്ടാക്കി.

കഴിഞ്ഞ വര്‍ഷം, ഫെയ്‌സ്ബുക്കിന് ബ്രാന്‍ഡ് പരസ്യങ്ങള്‍ വഴി 22.5 കോടി ഡോളര്‍ വരുമാനം ലഭിച്ചപ്പോള്‍, പെര്‍ഫോമന്‍സ് പരസ്യങ്ങള്‍ വഴി 35 കോടി ഡോളര്‍ ലഭിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. മൈക്രോസോഫ്ട് വഴി മാത്രം ലഭിച്ചത് അഞ്ചുകോടി ഡോളറാണ്. വരുമാനം സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് ഫെയ്‌സ്ബുക്ക് പ്രതികരിച്ചിട്ടില്ല.



ജിടോക്കിലെ പുതിയ കെണി


ഗൂഗിള്‍ ടോക്കു വഴി സുന്ദരിമാരുടെതെന്നോ മറ്റോ പരിചയപ്പെടുത്തി സുഹൃത്തുക്കള്‍ അയക്കുന്ന ഫോട്ടോയുടെ ലിങ്കു കിട്ടിയാല്‍ കണ്ണും ചിമ്മി കയറി ക്ലിക്കു ചെയ്യുന്നതിനു മുമ്പ് പത്തുവട്ടമെങ്കിലും ആലോചിക്കണം. കാരണം യാഹൂ മെസഞ്ചറിന്റെ ഉറ്റ 'സൃഹൃത്തായ' ചില തരം വെറസുകളും/മാല്‍വെയറുകളും ഗൂഗിളിന്റെ ചാറ്റ് സര്‍വീസ് ആയ ജി ടോക്കിനെയും ആക്രമിച്ചിരിക്കുന്നു.

അധികനാളായില്ല ജിടോക്കന് ഈ പുത്തന്‍ വൈറസ് ബാധ തുടങ്ങിയിട്ട്. തുടക്കത്തില്‍ ഒരു ഇമേജ് ഫയലിന്റെ ലിങ്കോ മറ്റോ നമ്മുടെ ഏതെങ്കിലും സുഹൃത്തിന്റെ അഡ്രസ്സില്‍ നിന്നു നമ്മുടെ ചാറ്റ് ബോക്‌സിലെത്തും, അദ്ദേഹം നമുക്കയച്ച സന്ദേശമാണെന്നു കയറി നമ്മളതില്‍ കൊത്തും. അതോടെ നമ്മുടെ കമ്പ്യൂട്ടറിലെത്തുന്ന വൈറസ് ഓണ്‍ലൈന്‍ ആയ എല്ലാ സുഹൃത്തുക്കള്‍ക്കും അതേ മെസേജുകള്‍ തന്നെ അയച്ചുകൊണ്ടിരിക്കും - നമ്മളറിയാതെ തന്നെ. ഇത്തരത്തില്‍ ഒരുപാട് വൈറസുകള്‍ പുറത്തുവന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സത്യത്തില്‍ നമ്മുടെ ചാറ്റ് വിന്‍ഡോയില്‍ ഇമേജ് ഫയലെന്ന വ്യാജേന വരുന്നത് മാല്‍വെയര്‍ (ഒരു തരം വൈറസ്) അടങ്ങിയ ഇഎക്‌സ്ഇ ഫയലോ മറ്റോ ഉള്ള ഒരു സിപ്പ് ഫയല്‍ ആയിരിക്കും. വൈറസ് നമ്മുടെ കമ്പ്യൂട്ടറിനെ ബാധിക്കുന്നതോടെ പിന്നാലെ മെസേജുകളുടെ ബഹളമായിരിക്കും, 'നിന്റെ ഫ്രണ്ടിന്റെ പുതിയ മൈസ്‌പേസിലെ ഫോട്ടോ നോക്കൂ', 'ഹുേേേേറ', 'ആര്‍ യു ദേര്‍' ;....തുടങ്ങി കൂട്ടുകാര്‍ ചാറ്റ് ചെയ്യുന്ന അതേരീതിയിലാവും തുടര്‍ന്നുള്ള മെസേജുകള്‍..

ചില വൈറസുകള്‍ എക്‌സപ്ലോററില്‍ വിന്‍ഡോകള്‍ തുരുതുരാ തുറന്നിട്ട് കമ്പ്യൂട്ടര്‍ 'ഹാങ്' ആക്കും. ചില വൈറസുകള്‍ ബാധിക്കുന്നതോടെ 'ജെനറിക് ഹോസ്റ്റ് പ്രൊസസ്സ്' ..എറര്‍'' എന്നൊക്കെ കമ്പ്യൂട്ടര്‍ ചീത്തവിളിച്ചുകൊണ്ടേയിരിക്കും. മറ്റു ചിലത് ജിമെയിലില്‍ ചാറ്റ് ഉപയോഗിക്കുന്നവര്‍ക്ക് മെയില്‍ വഴിയും മെസേജുകള്‍ അയക്കുന്നുണ്ടത്രേ. വെബ്‌പേജുകള്‍ തുറന്ന് ആകര്‍ഷകമായ ഓഫറുകള്‍ കാണിച്ച് വലയില്‍ വീഴ്ത്തി ജിമെയില്‍ ഐഡിയും പാസ്വേഡും കൈക്കലാക്കി സുഹൃത്തുക്കളുടെ ഇ മെയില്‍ അഡ്രസ്സുകള്‍ തട്ടിയെടുക്കുന്നവരാണ് ഇവരില്‍ വിരുതന്മാര്‍.

പുതിയ വര്‍ഗ്ഗത്തില്‍ പെട്ടതായതുകൊണ്ടുതന്നെ മിക്ക ആന്റി വൈറസുകള്‍ക്കും ഇവറ്റകളെ പിടിക്കാന്‍ കഴിയുന്നില്ല എന്നതും തുടക്കത്തില്‍ തന്നെ വൈറസാണെന്ന സംശയം തോന്നുന്നില്ല എന്നതുമാണ് ഇത്രവേഗം പടരാന്‍ സഹായിച്ചത്. ഒന്നുറപ്പാണ് - യാഹൂ മെസഞ്ചറിലൂടെ കുപ്രസിദ്ധമായ വൈറസുകളുടേയും ഡേറ്റിംഗ് സൈറ്റുകളുടേയും ഓട്ടോമാറ്റിക്ക് ചാറ്റിംഗ് മെക്കാനിസമാണ് ഇത്തരം വൈറസുകളുടെ നിര്‍മ്മാണത്തിലും ഉപയോഗിച്ചിരിക്കുന്നത്. അതായത് നമ്മളെ വിഢികളാക്കി കൃത്യമായ ഇടവേളകളില്‍ മെസേജ് അയച്ചു കൊണ്ടിരിക്കുന്ന രീതി. വൈറസുകളുടെയും തട്ടിപ്പുകാരുടേയും കൈയില്‍ നിന്നും രക്ഷനേടിയെന്നു കരുതിയിരുന്ന ജി ടാക്കിന്റെ പുതിയ പ്രതിസന്ധി ഗൂഗിള്‍ എങ്ങിനെ പരിഹരിക്കുമെന്ന് കാത്തിരുന്നു കാണാം.

പാസ്‌വേഡുകളുടെ രഹസ്യങ്ങളിലേക്ക്‌



ആരോടും പറയാതെ നമ്മളോരോരുത്തരും കാത്തുസൂക്ഷിക്കുന്ന പരമരഹസ്യമെന്താകും? പാസ്‌വേഡുകള്‍ എന്നതുതന്നെ ഉത്തരം. ലോകം ഇ-ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്ന പുതുകാലത്ത് ഓരോ വ്യക്തിയുടെയും മനസ്സില്‍ ഇ-മെയില്‍ ഐ.ഡി.കളുടേതുള്‍പ്പെടെ ഒന്നിലധികം പാസ്‌വേഡുകളുണ്ടാകുമെന്നുറപ്പ്. ഒരുമ്പെട്ടിറങ്ങിയ ഒരു കമ്പ്യൂട്ടര്‍ ഹാക്കര്‍ക്ക് ആ പാസ്‌വേഡ് കണ്ടെത്തി നിങ്ങളുടെ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാന്‍ നിമിഷങ്ങള്‍ മാത്രം മതി.

ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന പത്തു പാസ്‌വേഡുകള്‍ പുറത്തുവിട്ടുകൊണ്ട് ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്ഥാപനമായ ഇംപെര്‍വ ഇതുസംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തെണ്ണമുള്ള പാസ്‌വേഡ് പട്ടികയിലെ ഏതെങ്കിലുമൊന്നാകും മിക്കവരും ഉപയോഗിക്കുകയെന്ന് കമ്പനി ഉറപ്പിച്ചു പറയുന്നു. 32 ദശലക്ഷം പാസ്‌വേഡുകള്‍ പരിശോധിച്ചശേഷമാണ് ഇംപെര്‍വ ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.

ഇംപെര്‍വയുടെ നിഗമനപ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡ് 123456 എന്ന സംഖ്യയാണ്. രണ്ടാം സ്ഥാനത്ത് 12345 എന്ന സംഖ്യയൂം. 123456789 എന്ന സംഖ്യയാണ് പാസ്‌വേഡ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍. password എന്ന ഇംഗ്ലീഷ് വാക്കു തന്നെ പാസ്‌വേഡായി ഉപയോഗിക്കുന്നവരും ധാരാളമുണ്ട്. ഈ വാക്ക് പട്ടികയിലെ നാലാം സ്ഥാനത്ത് ഇടംപിടിക്കുന്നു. iloveyou, princess, rockyou എന്നീ വാക്കുകളാണ് അഞ്ചും ആറും ഏഴും സ്ഥാനങ്ങളിലുള്ളത്. എട്ടാം സ്ഥാനത്ത് വീണ്ടും ചില അക്കങ്ങളാണ്, 1234567. ഒന്‍പതാം സ്ഥാനത്തും 12345678 എന്ന സംഖ്യ. അക്കങ്ങളുടെയും അക്ഷരങ്ങളുടെയും മിശ്രിതമായ abc123 എന്നതാണ് പാസ്‌വേഡ് പട്ടികയിലെ പത്താം സ്ഥാനക്കാരന്‍.

''ഏത് ഹാക്കര്‍ക്കും എളുപ്പത്തില്‍ ഊഹിക്കാവുന്നവയാണ് ഈ പാസ്‌വേഡുകള്‍. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇതു മാറ്റുന്നതാണ് ബുദ്ധി''- ഇംപെര്‍വ ഇന്റര്‍നെറ്റ് സെക്യൂരിറ്റി കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അമിച്ചയ് ഷുല്‍മാന്‍ മുന്നറിയിപ്പു നല്‍കുന്നു. അക്കങ്ങളുടെയും അക്ഷരങ്ങളുടെയും മിശ്രിതമാണ് സുരക്ഷിതമായ പാസ്‌വേഡെന്ന് അദ്ദേഹം പറയുന്നു. അതില്‍ കാപ്പിറ്റല്‍ അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കാം. എട്ടക്ഷരങ്ങളില്‍ കൂടുതലുള്ളവയാണ് ചെറിയ പാസ്‌വേഡുകളേക്കാള്‍ നല്ലതെന്നും ഷുല്‍മാന്‍ അഭിപ്രായപ്പെടുന്നുണ്ട്.

പാസ്‌വേഡുകളെക്കുറിച്ച് ഇത്ര ആധികാരികമായി പറയാന്‍ ഇംപെര്‍വയ്ക്ക് എവിടെനിന്നു വിവരം കിട്ടിയെന്നറിയുമ്പോഴേ ഹാക്കിങ്ങിന്റെ ഭീകരത വ്യക്തമാകൂ. അമേരിക്കയിലെ ജനപ്രിയ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റായ 'റോക്ക്‌യു'വില്‍ ഈയിടെ സൈബര്‍ ആക്രമണം നടന്നിരുന്നു. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 32 ദശലക്ഷം ആളുകളുടെയും പാസ്‌വേഡുകള്‍ കണ്ടെത്തിക്കൊണ്ടാണ് ഹാക്കര്‍മാര്‍ നാശം വിതച്ചത്. അങ്ങനെ വെളിവാക്കപ്പെട്ട പാസ്‌വേഡുകള്‍ വിശകലനം ചെയ്താണ് ഇംപെര്‍വ ഏറ്റവും ഉപയോഗിക്കപ്പെടുന്ന പത്തു പാസ്‌വേഡുകളുടെ പട്ടിക പുറത്തുവിട്ടത്.

Thursday, March 4, 2010

കരുത്തന്‍ ഹമ്മര്‍ വിടപറയുന്നു


എന്നെങ്കിലും ഒരു ഹമ്മര്‍ സ്വന്തമാക്കാന്‍ കൊതിച്ചിരുന്നവര്‍ക്ക് ഇനി സ്വപ്‌നം സഫലമാകാനിടയില്ല. വമ്പന്‍ എസ്.യു.വിയായ ഹമ്മറിന്റെ നിര്‍മ്മാണം നിര്‍ത്താന്‍ ജനറല്‍ മോട്ടോഴ്‌സ് ആലോചിക്കുന്നു. ഇതോടെ ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ സ്വന്തമാക്കി അഭിമാനിച്ചിരുന്ന ഹമ്മര്‍ ഇനി ഓര്‍മ്മയാകും. കരുത്തിന്റെയും പൗരുഷത്തിന്റെയും പ്രതീകമായി ഒരു ഹമ്മര്‍ സ്വന്തമാക്കാന്‍ കൊതിച്ചവരെ നിരാശരാക്കുന്നതാണ് ജി.എമ്മിന്റെ തീരുമാനം.



ഇന്ധനക്ഷമവും മലിനീകരണ വിമുക്തവുമായ വാഹനങ്ങളുടെ വരവാണ് ഇന്ധന കൊതിയനായ ഹമ്മറിന്റെ നിലനില്‍പ്പിന് ഭീഷണിയായത്. ചൈനീസ് കമ്പനിയ്ക്ക് ഹമ്മര്‍ ബ്രാണ്ട് വില്‍ക്കാനുള്ള ജി.എമ്മിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വമ്പന്‍ അമേരിക്കന്‍ ഫോര്‍വീല്‍ ഡ്രൈവിന്റെ അന്ത്യമായി. ഹമ്മര്‍ വില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ തടസം നില്‍ക്കുകയായിരുന്നു. 2006 ല്‍ വന്‍തോതില്‍ ഉയര്‍ന്ന ഹമ്മര്‍ വില്‍പ്പന 2009 ഓടെ കുറഞ്ഞിരുന്നു. ഇന്ധനവില വര്‍ദ്ധിച്ചതാണ് വില്‍പ്പന കുറയാന്‍ കാരണം. പത്തു മൈലില്‍ താഴെ ആണ് ഹമ്മറിന്റെ മൈലേജ്.

ഹമ്മര്‍ പിന്‍വാങ്ങുന്നതോടെ ഇന്ധന കൊതിയന്മാരായ വമ്പന്‍ വാഹനങ്ങളോടുള്ള അമേരിക്കക്കാരുടെ അഭിനിവേശവും കുറയുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. 2006 ല്‍ 71,524 ഹമ്മറുകള്‍ വിറ്റഴിച്ചിരുന്നു. ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍ എട്ട് ഹമ്മറുകളുടെ ഉടമയാണ്. പാരിസ് ഹില്‍ട്ടണ്‍, മൈക് ടൈസണ്‍, ജെയിംസ് കാമറൂണ്‍, ഡേവിഡ് ബക്കാം എന്നിങ്ങനെ പോകുന്നു പ്രശസ്തരായ ഹമ്മര്‍ പ്രേമികളുടെ പട്ടിക. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിങ് ധോണിയും, ഹര്‍ഭജന്‍ സിങ്ങും അടുത്തിടെ ഹമ്മറുകള്‍ സ്വന്തമാക്കിയിരുന്നു.



അമേരിക്കന്‍ സൈന്യത്തിനുവേണ്ടിമാത്രം നിര്‍മ്മിച്ചിരുന്ന ഹമ്മറുകള്‍ 1992 ലാണ് പൊതുജനങ്ങള്‍ക്കും നല്‍കി തുടങ്ങിയത്. കാലിഫോര്‍ണിയ ഗവര്‍ണര്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍ ആയിരുന്നു ഹമ്മറിന്റെ ആദ്യ സിവിലിയന്‍ ഉപഭോക്താവ്. എ.എം ജനറല്‍ എല്‍.എല്‍.സി ആയിരുന്നു സൈന്യത്തിനുവേണ്ടി ഹമ്മറുകള്‍ നിര്‍മ്മിച്ചിരുന്നത്. 1999 ല്‍ ജനറല്‍ മോട്ടോഴ്‌സ് ഹമ്മറിന്റെ വിതരണാവകാശം സ്വന്തമാക്കി. എ.എം ജനറല്‍ സൈന്യത്തിനുവേണ്ടി ഹമ്മര്‍ നിര്‍മ്മിയ്ക്കുന്നത് തുടര്‍ന്നു.

2002 ഓടെ ജനറല്‍ മോട്ടോഴ്‌സ് ഹമ്മര്‍ ഡീലര്‍ഷിപ്പുകള്‍ തുറന്നു. 2006 ല്‍ വില്‍പ്പനിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. 2008 ഓടെ വില്‍പ്പന കുറഞ്ഞു തുടങ്ങി. 2009 ജൂണില്‍ ചൈനയിലെ സിഷുവാന്‍ ടെങ്‌സോങ് ഹെവി ഇന്‍ഡസ്ട്രിയല്‍ മെഷിനറി കമ്പനി ഹമ്മര്‍ ബ്രാണ്ട് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. ഒക്ടോബറില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവച്ചു. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ കരാറിന് നിയമ സാധുത നല്‍കിയില്ല. ഹമ്മര്‍ ഏറ്റെടുക്കാന്‍ മറ്റാരെങ്കിലും വരുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാണ് ജി.എമ്മിന്റെ തീരുമാനം

Wednesday, March 3, 2010

മലയാളം വിക്കി ഇനി മൊബൈലിലും




മലയാളം വിക്കിപീഡിയ കാലത്തിനൊത്ത് മാറുന്നു. മൊബൈലിലും വിക്കി ലേഖനങ്ങള്‍ ലഭിക്കത്തക്ക വിധമാണ് പുതിയ ചുവടുവെപ്പ്. http://ml.m.wikipedia.org/ എന്ന വിലാസത്തില്‍ മലയാളം വിക്കിയുടെ മൊബൈല്‍ പതിപ്പ് ലഭിക്കും.




സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയില്‍ നിലവില്‍ പന്ത്രണ്ടായിരത്തിലേറെ ലേഖനങ്ങളുണ്ട്. ആ നിലയ്ക്ക് വിപുലമായ ഒരു വിജ്ഞാനശേഖരം മൊബൈലില്‍ മലയാളത്തില്‍ ലഭിക്കാന്‍ ഈ ചുവടുവെപ്പ് വഴിയൊരുക്കും.

വിവിധ മൊബൈലുകളില്‍ മലയാളം റെന്‍ഡര്‍ ചെയ്യുന്ന സാങ്കേതികത പൂര്‍ണ്ണമായിട്ടില്ല എന്നതും, മൊബൈലില്‍ മലയാളം ടൈപ്പിങ്ങ് ടൂളുകള്‍ ലഭ്യമല്ല എന്നതും ഈ രംഗത്തെ പരിമിതിയാണ്. അവ ക്രമേണ ശരിയായിക്കൊള്ളും എന്ന പ്രതീക്ഷയോടെ മലയാളം വിക്കി കാലത്തിന് മുമ്പേ നടക്കുകയാണെന്ന് അതിന്റെ പ്രവര്‍ത്തകര്‍ പറയുന്നു.

മിക്ക മലയാളം വിക്കി ലേഖനങ്ങളും ഇംഗ്ലീഷ് കീവെര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ലഭ്യമാകും. സാങ്കേതിക കാര്യങ്ങള്‍ ശരിയാക്കേണ്ടത് മൊബൈല്‍ നിര്‍മാതാക്കളും സോഫ്റ്റ്‌വേര്‍ വികസിപ്പിക്കുന്നവരുമാണ്. മൊബൈല്‍ മലയാളം വിക്കിക്കുവേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങള്‍ മലയാളത്തിലാക്കിയത് പ്രവീണ്‍ പ്രകാശ് എന്ന മലായളം വിക്കിപീഡിയ പ്രവര്‍ത്തകനാണ്.

ഇന്ത്യന്‍ ഭാഷകളില്‍ മൊബൈല്‍ യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം വിക്കി ആണ്. മലയാളം വിക്കിയെ മാതൃകയാക്കി മൊബൈലിലേക്ക് മാറാന്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലെ ചില വിക്കകളും ശ്രമം തുടങ്ങിയിട്ടുണ്ട്.

മലയാളം വിക്കിപീഡിയക്കു് പുറമേ മലയാളം വിക്കിനിഘണ്ടു, മലയാളം വിക്കിഗ്രന്ഥശാല എന്നിവയുടെ മൊബൈല്‍ പതിപ്പും ഇറക്കാന്‍ പദ്ധതിയുണ്ട്. അതിനായുള്ള സോഫ്റ്റ്‌വേര്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഒടുവില്‍ ഗൂഗിള്‍ ഫോണ്‍!





ഗൂഗിള്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ പുറത്തിറക്കുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2008ല്‍ ആന്‍ഡ്രോയിഡ് എന്ന മൊബൈല്‍ പ്ലാറ്റ്‌ഫോം ഗൂഗിള്‍ പുറത്തിറക്കി. 48 രാജ്യങ്ങളിലിലായി 19 ഭാഷകളില്‍ 59 ഓപ്പറേറ്ററന്‍മാര്‍ 20 മൊബൈല്‍ ഉപകരണങ്ങളില്‍ ഇന്ന് ആ സോഫ്ട്‌വേര്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. ദിനംപ്രതി അതിന്റെ ഉപയോഗം വര്‍ധിച്ചു വരികയും ചെയ്യുന്നു.

ഈ പശ്ചാത്തലത്തിലാണ് ഗൂഗിള്‍ സ്വന്തമായി ഒരു ബ്രാന്‍ഡഡ് ഫോണ്‍ പുറത്തിറക്കുന്നുവെന്ന അഭ്യൂഹം കഴിഞ്ഞയാഴ്ച ശക്തമായത്. 'നെക്‌സസ് വണ്‍' (Nexus One) എന്നായിരിക്കും അതിന്റെ പേരെന്നും, ഗൂഗിളിലെ 20,000 ജീവനക്കാര്‍ക്ക് അത് ഉപയോഗിച്ച് നോക്കാന്‍ ഒരാഴ്ച മുമ്പ് തന്നെ നല്‍കിക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ട് ഇന്നലെ രാത്രി (ജനവരി അഞ്ച്) കാലിഫോര്‍ണിയയില്‍ ഗൂഗിളിന്റെ മൗണ്ടെന്‍ വ്യൂ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നെക്‌സസ് വണ്‍ പുറത്തിറങ്ങി.

കനംകുറഞ്ഞ ഒരു ടച്ച്‌സ്‌ക്രീന്‍ ഫോണാണ് നെക്‌സസ് വണ്‍; തയ്‌വാനിസ് കമ്പനിയായ എച്ച്.ടി.സി.യുടെ പങ്കാളിത്തത്തോടെ നിര്‍മിച്ചത്, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നത്. തത്ക്കാലം അമേരിക്കയില്‍ മാത്രമേ കിട്ടൂ. ഗൂഗിള്‍ നേരിട്ട് അതിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയാണ് വില്‍പ്പന നടത്തുക. കെട്ടുപാടുകളില്ലാത്ത ഫോണിന് 529 ഡോളര്‍ (ഏതാണ്ട് 24000 രൂപ) ആണ് വില. ടിമൊബൈലുമായി കരാര്‍ ഒപ്പിട്ട് ഫോണ്‍ വാങ്ങിയാല്‍ വില 179 ഡോളറേ (ഏതാണ്ട് 8200 രൂപ) വരൂ.

3.7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 1ഏഒ്വ സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസര്‍, 5 മെഗാപിക്‌സല്‍ ക്യാമറ (LED ഫ്ഌഷോടു കൂടിയത്), ജി.പി.എസ്, കോംപസ്, ആക്‌സലറോമീറ്റര്‍, അപശബ്ദ നിര്‍വീകരണ സങ്കേതം, ശബ്ദം തിരിച്ചറിയാന്‍ എല്ലാ ആപ്ലിക്കേഷനിലും സൗകര്യം, ഊര്‍ജലാഭത്തിനായി സ്‌ക്രീനിന്റെ പ്രകാശതീവ്രത നിയന്ത്രിക്കാനുള്ള ലൈറ്റ് സെന്‍സര്‍, 512MB ഫല്‍ഷ് മെമ്മറി, SD കാര്‍ഡ് ഉപയോഗിക്കാനുള്ള സംവിധാനം (ശേഷി 32 ഏആ വരെ വര്‍ധിപ്പിക്കാം) തുടങ്ങിയവയാണ് നെക്‌സസ് വണ്‍ സെറ്റിന്റെ ഒറ്റനോട്ടത്തില്‍ പറയാവുന്ന പ്രത്യേകതകള്‍. ആപ്പിളിന്റെ ഐഫോണിന്റെ അതേ ഭാരമേയുള്ളു നെക്‌സസ് വണിനും.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹായത്തോടെ മൊബൈല്‍ ഫോണുകള്‍ക്ക് എന്തു സാധിക്കും എന്നറിയാനുള്ള ഒരു അവസരമാണ് നെക്‌സസ് വണ്‍ ഒരുക്കുകയെന്ന്, ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു. നെക്‌സസ് വണിനെ സ്മാര്‍ട്ട്‌ഫോണുകളുടെ ഗണത്തിലല്ല ഗൂഗിള്‍ പെടുത്തുന്നത്, 'സൂപ്പര്‍ഫോണ്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.

1GHz സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസറിന്റെ സഹായത്തോടെ നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളെ കരുത്തിന്റെ കാര്യത്തില്‍ ഗൂഗിള്‍ ഫോണ്‍ പിന്തള്ളുന്നതായി വിദഗ്ധര്‍ പറയുന്നു. ആന്‍ഡ്രോയിഡ് എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന് ശരിക്കുള്ള ഒരു ഹാര്‍ഡ്‌വേര്‍ പിന്തുണ നല്‍കുകയാണ് നെക്‌സസ് വണിലൂടെ ഗൂഗിള്‍ ചെയ്തതെന്ന് കരുതുന്നവരുണ്ട്. ഐഫോണിനെയും ബ്ലാക്ക്‌ബെറിയേയും കടത്തിവെട്ടി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അതുവഴി കഴിയുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ. ഐഫോണിനെക്കാള്‍ വലിയ സ്‌ക്രീനാണ് നെക്‌സസ് വണ്ണിന്റേത്, മികച്ച ക്യാമറയും. മാത്രമല്ല, ബാറ്ററി ലൈഫ് നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ സംസാരസമയവും നെക്‌സസ് വണ്‍ നല്‍കുന്നു.

അതേസമയം, ഐഫോണിന്റെയത്രയും ആപ്ലിക്കേഷന്‍ സോഫ്ട്്‌വെറുകള്‍ (Apps) സാധ്യമാകില്ല എന്നതാണ് നെക്‌സസ് വണ്‍ നേരിടുന്ന ഒരു വെല്ലുവിളിയെന്ന് വിലയിരുത്തപ്പെടുന്നു. ഒരു ലക്ഷത്തിലേറെ തേഡ്പാര്‍ട്ടി ആപ്പ്‌സ് ഐഫോണിന് ലഭ്യമാണ്. അതേസമയം ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ കാര്യത്തില്‍ ഇപ്പോള്‍ അത് 18,000 മാത്രമാണ്. മാത്രമല്ല, കൂടുതല്‍ മെമ്മറിയുള്ളതിനാല്‍ ഐഫോണില്‍ ഒരേ സമയം കൂടുതല്‍ ആപ്പ്‌സ് സാധ്യമാകും. 199 ഡോളര്‍ ഐഫോണിലെ 16 ജി.ബി.മെമ്മറിയും വേണമെങ്കില്‍ ഇതിനായി ഉപയോഗിക്കാം. എന്നാല്‍, നെക്‌സസ് വണ്ണില്‍ 190 എം.ബി. മാത്രമേ ആപ്പ്‌സിനായി മാറ്റിവെയ്ക്കാനാകൂ.

ഏതായാലും, ഈ വര്‍ഷവും ഗൂഗിള്‍ വാര്‍ത്തകളില്‍ നിന്ന് മാറില്ല എന്ന് ഉറപ്പിക്കാം. വര്‍ഷം തുടങ്ങുന്നത് നെക്‌സസ് വണ്‍ വഴി ആപ്പിളിനും മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണെങ്കില്‍, വര്‍ഷം അവസാനിക്കുന്നത് ക്രോം ഓപ്പറേറ്റിങ് സിറ്റം പുറത്തിറക്കിക്കൊണ്ട് മൈക്രോസോഫ്ടിന് തലവേദന വര്‍ധിപ്പിച്ചു കൊണ്ടാകാനാണ് സാധ്യത. (അവലംബം: ഗൂഗിള്‍ ബ്ലോഗ്, വാള്‍ട്രീറ്റ് ജേര്‍ണല്‍, പി.സി.വേള്‍ഡ്)

Tuesday, March 2, 2010

IT NEWS , WIMAX LAUNCHED IN KERALA

പുതുമകളോടെ ഓഫീസ് 2010
Binish Josepph 02 Mar 2010




കൂടുതല്‍ പുതുമകളോടും സൗകര്യങ്ങളോടും കൂടോ മൈക്രോസോഫ്റ്റ് ഓഫീസ് പാക്കേജിന്റെ പുതിയ പതിപ്പ്, 'ഓഫീസ് 2010' അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. പുതിയ
പതിപ്പിന്റെ ബീറ്റ ഇപ്പോള്‍ ലഭ്യമാണ്.
























കാല്‍നൂറ്റാണ്ടിന്റെ ചരിത്രമുള്ള മൈക്രോസോഫ്‌റ് ഓഫീസ് പാക്കേജ് പതിമൂന്നാം പതിപ്പിലെത്തുകയാണ്. പഴയ പതിപ്പുകളെ അപേക്ഷിച്ച് യൂസര്‍ സമ്പര്‍ക്കമുഖത്തില്‍ (ഇന്റര്‍ഫേസില്‍) സമൂലമായ മാറ്റം വന്ന പതിപ്പാണ് ഇപ്പോള്‍ നിലവിലുള്ള ഓഫീസ് 2007. പഴയ മെനു നാവിഗേഷന്‍ സമ്പ്രദായത്തില്‍ നിന്ന് കുറേക്കൂടി ലളിതവും കാര്യക്ഷമവുമായ റിബണ്‍ അധിഷ്ഠിത നാവിഗേഷന്‍ സങ്കേതമാണ് ഓഫീസ് 2007 ല്‍ ഉപയോഗിച്ചത്. ആവശ്യമായ ടൂളുകള്‍ തിരഞ്ഞുനടക്കാനിടവരാതെ പെട്ടെന്ന് കണ്ണില്‍പ്പെടുന്ന രീതിയില്‍ ലഭ്യമാക്കുകയാണ് ഈ പുതിയ സങ്കേതത്തില്‍. പല ഓഫീസ് ഉപയോക്താക്കള്‍ക്കും ഈ പുതിയ മുഖം ആദ്യം രസിച്ചില്ലെങ്കിലും വളരെപ്പെട്ടെന്നുതന്നെ അവര്‍ പുതിയ രീതിയോട് പൊരുത്തപ്പെട്ടുവെന്നാണ് മൈക്രോസോഫ്റ്റിന്റെ അവകാശവാദം.

അതിനാല്‍ റിബണ്‍ സങ്കേതം തന്നെയാണ് പുതിയ പതിപ്പിന്റെയും നാവിഗേഷന് അനുവര്‍ത്തിച്ചിട്ടുള്ളത്. എന്നാല്‍ ബട്ടണുകള്‍ കൂടുതല്‍ വ്യക്തവും ക്രമീകൃതവുമാക്കിയിട്ടുണ്ട്.


ഭാഷാപരമായ സേവനവും പുതിയ പതിപ്പില്‍ വിപുലീകരിച്ചിട്ടുണ്ട്. ഓഫീസ് 95 ഇരുപത്തിയാറ് ഭാഷകളെയാണ് പിന്തുണച്ചിരുന്നതെങ്കില്‍ ഇപ്പോഴത് മലയാളമുള്‍പ്പെടെ നൂറോളം ഭാഷകളിലെത്തിനില്‍ക്കുന്നു. ഓഫീസ് 2007 ന്റെ മലയാളം പതിപ്പ് ഇപ്പോള്‍ത്തന്നെ ലഭ്യമാണ്.

ഓഫീസ് ബട്ടണിലെ മാറ്റമാണ് രൂപകല്‍പ്പനയിലെ ഒരു പുതുമ. പാക്കേജിലെ വിവിധ സോഫ്റ്റ്‌വെയറുകളെ തിരിച്ചറിയാനുതകും വിധം വേഡിന് നീല, എക്‌സലിന് പച്ച, പവര്‍പോയന്റിന് മജന്ത എന്നിങ്ങനെ ഓരോന്നിലെയും ഓഫീസ് ബട്ടണ് വ്യത്യസ്ത വര്‍ണ്ണങ്ങള്‍ നല്‍കി. ഓഫീസ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അടുത്തിടെ ഉപയോഗിച്ചതും എപ്പോഴും ഉപയോഗത്തിലുള്ളതുമായ ടൂളുകള്‍ താഴേയ്ക്ക് ഒരു സ്ട്രിപ്പായി ലഭിക്കും.


വിവിധ സോഫ്റ്റ്‌വേറുകളിലായി ഒട്ടേറെ പുതിയ യൂട്ടിലിറ്റികള്‍ പുതിയ പതിപ്പില്‍ ലഭ്യമാണ്. ഡോക്യുമെന്റിനു പുറത്തുപോകാതെ തന്നെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള ഇമേജ് പ്രോസസ്സിങ് ടൂളുകള്‍ വേഡില്‍ സജ്ജമാക്കിയിട്ടുണ്ട്. വര്‍ണ്ണങ്ങള്‍ ക്രമീകരിക്കുന്നതിനും വാട്ടര്‍ കളര്‍, ചോക്ക്, റെയില്‍, സ്‌പോഞ്ച് എന്നിങ്ങനെ ചിത്രങ്ങള്‍ക്ക് ആര്‍ട്ടിസ്റ്റിക്ക് ഇഫക്ട് നല്‍കുന്നതിനും ഇത് അവസരം നല്‍കുന്നു. ചിത്രങ്ങളുടെ പശ്ചാത്തലം നീക്കുന്നതിനും ടെക്സ്റ്റിന് പ്രത്യേക ഇഫക്ടുകള്‍ നല്‍കി കൂടുതല്‍ മിഴിവുറ്റതാക്കാനും വേഡില്‍ സൗകര്യമുണ്ട്. നവീകരിച്ച സ്‌പെല്‍ ചെക്കിങ്ങ്്്, ബ്രൗസറിലൂടെ എഡിറ്റിങ് സാധ്യമാക്കുന്ന വേഡ് വെബ് ആപ്ലിക്കേഷന്‍ എന്നിവ പുതിയ വേഡിന്റെ പുതുമകളാണ്.


പവര്‍പോയിന്റിനൊപ്പം ലഭ്യമായ വീഡിയോ എഡിറ്റിങ്ങ് ടൂള്‍ വീഡിയോ ചേര്‍ത്തുള്ള പ്രസന്റേഷനുകള്‍ തയ്യാറാക്കുന്നവര്‍ക്ക് അനുഗ്രഹമാണ്. വീഡിയോയ്ക്ക് വിവിധ സ്‌റ്റൈലുകള്‍ നല്‍കാനും കഴിയും. ഒരു സെല്ലില്‍ത്തന്നെ ചെറിയ ചാര്‍ട്ടുകള്‍ ഉണ്ടാക്കാനുള്ള എക്‌സലിലെ സൗകര്യം ആ സെല്ലിലെ ഡാറ്റയുടെ ട്രെന്റിനെ ചിത്രീകരിക്കുന്നു. കൂടുതല്‍ ഇന്ററാക്ടീവായ പിവട്ട് ചാര്‍ട്ടുകളും എക്‌സലിന്റെ കാര്യക്ഷമതയെ വര്‍ധിപ്പിക്കുന്നു. മെയിലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഔട്ട്‌ലുക്കിന്റെ ശേഷിയിലും കാര്യമായ പുരോഗതി കൈവന്നിട്ടുണ്ട്. ഓഫീസ് മൊബൈല്‍ ടൂളുകളിലും ഒട്ടേറെ പുതുമകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

കേരളത്തില്‍ വൈമാക്‌സെത്തി


കൊച്ചി: അതിവേഗ വയര്‍ലെസ് ഇന്റര്‍നെറ്റ് സംവിധാനമായ വൈമാക്‌സ് ബിഎസ്എന്‍എല്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. ശനിയാഴ്ച ഹോട്ടല്‍ ഗേറ്റ്‌വേയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി.തോമസ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശാസ്ത്രരംഗത്തെ പുതിയ അത്ഭുതം കൊച്ചിയില്‍ തുടങ്ങുന്നു എന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മേയര്‍ മേഴ്‌സി വില്യംസ് അധ്യക്ഷത വഹിച്ചു. യു.എ.ഇ. എക്‌സ്‌ചേഞ്ച് കണ്‍ട്രിഹെഡ് ജോര്‍ജ് ആന്റണി ആദ്യ വില്പന ഏറ്റുവാങ്ങി. ചാള്‍സ് ഡയസ് എം.പി, ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ., ബി.എസ്.എന്‍.എല്‍. മൊബൈല്‍ സര്‍വീസ് ജി.എം.സുനില്‍കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബി.എസ്.എന്‍.എല്‍. പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ (എറണാകുളം എസ്എസ്എ) ഇ.എം.എബ്രഹാം സ്വാഗതവും ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ഹരിബാബു നന്ദിയും പറഞ്ഞു. എവിയറ്റ് നെറ്റ്‌വര്‍ക്ക്, ഐകോം എന്നിവരുടെ സാങ്കേതിക സഹകരണത്തോടെയാണ് ബിഎസ്എന്‍എല്‍ വൈമാക്‌സ് ഏര്‍പ്പെടുത്തുന്നത്.

കൊച്ചി കോര്‍പറേഷന്‍, തൃപ്പൂണിത്തുറ, കളമശ്ശേരി, ആലുവ, അങ്കമാലി നഗരസഭാ പരിധിയില്‍ നിലവില്‍ വൈമാക്‌സ് സൗകര്യം ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജി.എം.ഇ.എം. എബ്രഹാം പറഞ്ഞു. ഇതിനായി 25 ബേസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങള്‍ക്കും ഇടുക്കി ജില്ലയ്ക്കുമായി 59 സ്റ്റേഷനുകള്‍ കൂടി ഉടന്‍ സ്ഥാപിക്കും. എപ്രിലോടെ സംസ്ഥാനത്തൊട്ടാകെ ഇവയുടെ എണ്ണം 450 ആകും. ഇതോടെ പ്രധാന പട്ടണങ്ങളെല്ലാം വൈമാക്‌സ് പരിധിയില്‍ വരും. അടുത്ത വര്‍ഷത്തോടെ ഇവയുടെ എണ്ണം ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വേള്‍ഡ് വൈഡ് ഇന്റര്‍ഓപ്പറബിലിറ്റി ഫോര്‍ മൈക്രോവേവ് ആക്‌സസ് (WiMAX) എന്ന ഐ.പി. അധിഷ്ഠിത ഇന്റര്‍നെറ്റ് കണക്ഷനാണ് വൈമാക്‌സ്. ലഭ്യമായ വയര്‍ലെസ് കണക്ഷനുകളില്‍ ഏറ്റവും മികച്ചതും നവീനവുമായ സാങ്കേതികവിദ്യയാണിത്. വലിയ (20 MHz ബാന്‍ഡ്‌വിഡ്ത്ത്) സ്‌പെക്ട്രം ഉപയോഗപ്പെടുത്തുന്നതിനാല്‍ ഈ സാങ്കേതം നിലവിലുള്ള 3G (5 MHz) യെ അപേക്ഷിച്ച് മികവുറ്റതാണ്. സാങ്കേതികമായി 72 Mbps വരെ വേഗമുള്ള വയര്‍ലെസ്സ് കണക്ഷനുകള്‍ വൈമാക്‌സ് വഴി സാധ്യമാണ്.

കുറഞ്ഞ ചിലവില്‍ എപ്പോഴും കണക്ടഡ് ആയ അതിവേഗ ഇന്റര്‍നെറ്റ് ബന്ധമാണ് ഇതുവഴി യാഥാര്‍ത്ഥ്യമാവുക. നാലാം തലമുറ സാങ്കേതികവിദ്യ എന്ന നിലയില്‍ 3G യെ അപേക്ഷിച്ച് മൂന്നു മടങ്ങ് മികച്ച സേവനമാണ് വൈമാക്‌സില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. മൊബൈല്‍ വിനോദത്തിന് വലിയ സാധ്യതകളാണ് ഇത് മുന്നോട്ടു വെയക്കുന്നത്.

കേരളത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും തിരഞ്ഞെടുത്ത പട്ടണങ്ങളിലും വൈമാക്‌സ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് 900 ബേസിക് ട്രാന്‍സ്മിറ്റിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ബി.എസ്.എന്‍.എല്‍. ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 450 സ്‌റ്റേഷനുകള്‍ ഉടന്‍ നിലവില്‍ വരും. ഇതില്‍ ആദ്യത്തെ 25 സ്‌റ്റേഷനുകള്‍ ഉത്ഘാടന ദിവസം മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഈ മേഖലയില്‍ 100 കോടി രൂപയാണ് കേരളത്തില്‍ ബി.എസ്.എന്‍.എല്‍. മുതല്‍ മുടക്കുന്നത്.

കേരളത്തിനകത്ത് ഒതുങ്ങുന്ന റോമിങ് സൗകര്യമേ ഇപ്പോള്‍ ഉണ്ടാവൂ. 37Mbps വേഗം വരെ ഇവിടെ സാധ്യമാണെങ്കിലും തുടക്കത്തില്‍ കുറഞ്ഞത് 512 Kbps വേഗം ഉറപ്പാക്കുന്നതും 2Mbps വരെ വേഗം ലഭ്യമാക്കുന്നതുമായ രണ്ട് തരം കണക്ഷനുകള്‍ ഇവിടെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ രണ്ട് തരം കണക്ഷനുകള്‍ 999 രൂപയുടെ ഹോം പ്ലാനും 1999 രൂപയുടെ ബിസിനസ് പ്ലാനും ആണ്. രണ്ടും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭ്യതയാണ് നല്‍കുക. ഹോം പ്ലാനിന് 5 എം.ബി. സ്ഥലമുള്ള 2 ഇമെയില്‍ വിലാസങ്ങളും ബിസിനസ് പ്ലാനിന് 5 ഇമെയില്‍ വിലാസങ്ങളും ലഭ്യമാക്കും. കണക്ഷനെടുക്കുമ്പോള്‍ ഒരു മാസത്തെ വാടക മുന്‍കൂറായി നല്‍കണം. ബിസിനസ് പ്ലാന് ഒരു സ്റ്റാറ്റിക് ഐ.പി. വിലാസം കൂടി ലഭിക്കും.

യു.എസ്.ബി., ഇന്‍ഡോര്‍ ടൈപ്പ് മോഡം, ഔട്ട്‌ഡോര്‍ ടൈപ്പ് മോഡം എന്നിങ്ങനെ ഉപഭോക്താവിന് മൂന്നുതരം അക്‌സസ് ഉപകരണങ്ങള്‍ ലഭ്യമാണ്. മോഡം വാടകയക്ക് എടുക്കാനുദ്ദേശിക്കുന്നവര്‍ യു.എസ്.ബി യ്ക്ക് 30 രൂപയും മോഡത്തിന് 40 രൂപയും പ്രതിമാസ വാടക നല്‍കിയാല്‍ മതി. ഇത് നിലവിലെ നിരക്കിനെ അപേക്ഷിച്ച് ലാഭകരമാണ്. മോഡം വിലയ്ക്ക് വാങ്ങുന്നവര്‍ യു.എസ്.ബി. യ്ക്ക് 2800 രൂപയും ഇന്‍ഡോര്‍ മോഡത്തിന് 4200 രൂപയും ഔട്ട്‌ഡോര്‍ മോഡത്തിന് 5000 രൂപയും നല്‍കണം.


കെട്ടിടങ്ങള്‍ നിറഞ്ഞ നഗരപ്രദേശങ്ങളില്‍ ബേസ് സ്‌റ്റേഷനുകളില്‍ നിന്നും രണ്ടര കിലോമീറ്റര്‍ പരിധിയിലും, തടസങ്ങള്‍ കുറഞ്ഞ മേഖലകളില്‍ 8 കിലോമീറ്റര്‍ വരെയും ഗ്രാമപ്രദേശങ്ങളില്‍ 15 കിലോമീറ്റര്‍ പരിധിയിലും വൈമാക്‌സ് സിഗ്‌നല്‍ ലഭ്യമാവുമെന്ന് ഇതുമായി ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു.

വൈമാക്‌സ് വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന് പ്രത്യേക ടെലിഫോണ്‍ കണക്ഷന്‍ ആവശ്യമില്ല. ഉയര്‍ന്ന വേഗമുള്ള ഫിക്‌സ്ഡ്, മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കു പുറമെ, വോയ്‌സ് ഓവര്‍ ഐ.പി., മൊബൈല്‍ ടിവി, മൊബൈല്‍ വീഡിയോ, മൊബൈല്‍ ഗെയിമിങ്, ഓണ്‍ലൈന്‍ ഗെയിമിങ്, ടെലിമെഡിസിന്‍, മൊബൈല്‍ ജിയോലൊക്കേഷന്‍ ആപ്ലിക്കേഷനുകള്‍, വീഡിയോ / ഡാറ്റ അധിഷ്ഠിത സേവനങ്ങള്‍, വെര്‍ച്വല്‍ െ്രെപവറ്റ് നെറ്റ്‌വര്‍ക്കുകള്‍, വിദൂര വിദ്യാഭ്യാസം, വെബ് 2 സര്‍വീസുകള്‍, ഓഡിയോ വീഡിയോ സ്ട്രീമിങ്, ഫിക്‌സ്ഡ് ടിവി ഓവര്‍ ഐ.പി. തുടങ്ങി എണ്ണമറ്റ സേവനങ്ങള്‍ വൈമാക്‌സ് വഴി ലഭ്യമാക്കാന്‍ കഴിയും
courtesy mathrubhumi news

Monday, March 1, 2010

ആശയങ്ങള്‍ വില്കനുണ്ടോ നല്ല വില തരാം

ആശയങ്ങള്‍ വില്കനുണ്ടോ നല്ല വില തരാം

നിങ്ങളുടെ തിരുവനതപുരം എങ്ങനെ നല്ലതാക്കാം ?? എന്തെങ്കിലും പുതിയ മാര്‍ഗങ്ങള്‍ തലയില്‍ വിരിയുന്നോ ? മടിക്കെണ്ടേ വേഗം എന്താ.കോം (yentha.com)എന്ന വെബ്സൈറ്റില്‍ കയറി നിങ്ങളുടെ ഐഡിയ ഷെയര്‍ ചെയ്തു കൈ നിറയെ സമ്മാനം നേടി കൊള്ളൂ.... ഇതാണാ പരസ്യ വാചകം

''Share an idea
to make your Trivandrum better.
And win a holiday for two at Taj Green Cove Resort, Kovalam.''




തിരുവന്തപുരം പട്ടണത്തെ പറ്റി ഉള്ള എല്ലാ വിവരങ്ങളും തരാന്‍ വേണ്ടി അണിയറയില്‍ അതിവേഗം തയ്യാറായി കൊണ്ടിരിക്കുന്ന ഈ വെബ്സൈറ്റ് അടുത്ത മാസം തന്നെ പുറത്തിറങ്ങും .......